തിരുവനന്തപുരം: കുടിശ്ശികയിലായിരുന്ന രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്ത് തുടങ്ങും. 60 ലക്ഷത്തോളം പേർക്കാണ് പെൻഷൻ ലഭിക്കുന്നത്. 3200 രൂപയാണ്  വിഷുക്കൈനീട്ടമായി സർക്കാർ നൽകുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

നാല് മാസത്തെ പെൻഷൻ കുടിശ്ശികയാണ് സർക്കാർ നൽകാനുള്ളത്. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടിയാണ് സര്‍ക്കാര്‍ അനുവദിച്ചത്. 


സഹകരണ ബാങ്കുകളില്‍ നിന്ന് 800 കോടി കൺസോർഷ്യം വഴി വായ്പയെടുത്താണ് സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം നടത്തിയത്.  ഒപ്പം 1200 കോടിയോളം ശേഷിക്കുന്ന കുടിശിക നല്‍കാന്‍ പിന്നെയും സഹകരണ ബാങ്കുകളില്‍ നിന്നുതന്നെയാണ് പണമെടുത്തത്.


അതേസമയം ഡിസംബര്‍ 31-വരെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി പെന്‍ഷന്‍ ലഭിച്ചവര്‍ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍-30 വരെയുള്ള കാലയളവില്‍ മസ്‌റ്ററിംഗ് നടത്തണമെന്ന് സര്‍ക്കാര്‍ മുന്‍പ് നിര്‍ദ്ദേശിച്ചിരുന്നു.


പെൻഷൻ നിന്ന് പോകാതിരിക്കാൻ വരുമാന സർട്ടിഫിക്കേറ്റ് സമർപ്പിക്കണം


അനർഹരായ ക്ഷേമപെൻഷൻ ഉപയോക്താക്കളെ കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നത്. വർഷത്തിൽ ഒരു ലക്ഷത്തിൽ താഴെ വരുമാനം ഉള്ളവർക്ക് മാത്രമെ ഇനി മുതൽ ക്ഷേമ പെൻഷൻ നൽകൂ.


കഴിഞ്ഞ വർഷം രണ്ട് ഏക്കർ അധികം വസ്തുവകകൾ ഉള്ള 9600 പേർ ക്ഷേമപെൻഷന്റെ ഉപയോക്തക്കളാണ് ധനവകുപ്പ് കണ്ടെത്തിയിരുന്നു. ഇവരിൽ ചിലർ സർക്കാരിന്റെ റബ്ബർ സബ്സിഡിയും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റിയതായി കണ്ടെത്തിട്ടുണ്ട്. അതേതുടർന്നാണ് കൃത്യമായ വരുമാന സർട്ടിഫിക്കേറ്റ് ഹജരാക്കാൻ സംസ്ഥാന സർക്കാർ നിർദേശിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.