ചാലക്കുടി: വിവാഹിതയായ സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 24 വര്‍ഷം തടവ്. രണ്ടു മക്കളുടെ അമ്മയും കൂടിയാണ് ഇരയായ സ്ത്രീ. കൊരട്ടി കവലക്കാടന്‍ ഷൈജു പോൾ (50)-നെയാണ് ചാലക്കുടി അതിവേഗ കോടതി ശിക്ഷിച്ചത്. ജഡ്ജി ഡോണി തോമസാണ് ശിക്ഷ വിധിച്ചത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച്‌ ബലാത്സംഗം ചെയ്തെന്നാണ് കേസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് ശേഷം തൻറെ കൈവശം നഗ്‌നഫോട്ടോകള്‍ ഉണ്ടെന്നുപറഞ്ഞ് ഇവരിൽ നിന്നും 3 പവൻ വരുന്ന സ്വര്‍ണപാദസ്വരം കൈവശപ്പെടുത്തുകയും ചെയ്തു. പിന്നീട് വീണ്ടും തൻറെ കൈവശം നഗ്‌നഫോട്ടോകളുണ്ടെന്ന പേരിൽ ഇയാള്‍ പല തവണ ബലാത്സംഗം ചെയ്തു. ഇതെല്ലാം പരിഗണിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. 


വിവിധ വകുപ്പുകളിലായാണ് തടവുശിക്ഷ ഇതിന് പുറമ 2,75000 രൂപ പിഴയും പ്രതി ഒടുക്കണം. പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു വര്‍ഷവും 9 മാസവും കൂടി കഠിന തടവ് അനുഭവിക്കണം എന്നാണ് കോടതി ഉത്തരവ്. ഇതിനൊപ്പം നഷ്ട പരിഹാര തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.  അതിജീവിതയുടെ പുനരധിവാസത്തിന് മതിയായ തുക നല്‍കാന്‍ ജില്ലാ നിയമ സേവന അതോറിറ്റിയെയും കോടതി ചുമതലപ്പെടുത്തി. 2019 ലാണ് കേസിനാസ്പദമായ സംഭവം. സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ടി ബാബുരാജ് പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.



 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.