മലപ്പുറം: കീഴ്ശേരിയിൽ ആൾക്കൂട്ട ആക്രമണത്തിൽ അതിഥി തൊഴിലാളി കൊല്ലപ്പെട്ടു. ബിഹാർ സ്വദേശിയായ രാജേഷ് മൻജി (36) ആണ് ശനിയാഴ്ച( മെയ്‌ 13)പുലർച്ചെ അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതികളായ ഒൻപതുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. മോഷണത്തിനെത്തിയപ്പോൾ ആണ് രാജേഷിനെ മർദിച്ചതെന്നാണ് കസ്റ്റഡിയിൽ എടുത്ത വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും നൽകിയ മൊഴി. കൈ പിന്നിൽകെട്ടിയിട്ട് രണ്ട് മണിക്കൂറോളളാണ് രാജേഷിനെ മർദിച്ചതെന്നും പ്രതികൾ സമ്മതിച്ചു.


ALSO READ: പുഴയിൽ വീണ് മൂന്ന് കുട്ടികളെ കാണാതായി; ഒരാളുടെ മൃതദേഹം കണ്ടെത്തി


 മോഷ്ടിക്കാനായി വീടിന്റെ മുകളിൽ കയറിയപ്പോൾ അവിടെ നിന്നും വീണു മരിച്ചതാണ് എന്നാണ് ആദ്യം പ്രതികൾ പോലീസിന് നൽകിയ മൊഴി. എന്നാൽ പോസ്റ്റുമോർട്ടം കഴിഞ്ഞപ്പോൾ രാജേഷിന് ദേഹമാസകാലം പരിക്ക് പറ്റിയത് ആയി തിരിച്ചറിഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു പോസ്റ്റ്മോർട്ടം.പ്രതികളുടെ അറസ്റ്റ് കൊണ്ടോട്ടി പൊലീസ് ഞായറാഴ്ച രേഖപ്പെടുത്തും. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...