ആലപ്പുഴ: കരീലക്കുളങ്ങരയിൽ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾ റിമാൻഡിൽ. സംഭവത്തിന് പിന്നാലെ തന്നെ പ്രതികളായ രണ്ട് പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് അറസ്റ്റ് ചെയ്ത പ്രതികളെ തെളിവെടുപ്പിന് ശേഷം ഹരിപ്പാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്റ് ചെയ്യുകയായിരുന്നു. കാഞ്ഞൂർ ക്ഷേത്രത്തിന് സമീപം വെച്ചാണ് കൊലപാതകം നടന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ജോലി സംബന്ധമായ കാര്യങ്ങളിലും മറ്റുമുള്ള മുൻവിരോധം മൂലമാണ് ചെങ്ങന്നൂർ സ്വദേശി സജീവിനെ പ്രതികൾ കൊലപ്പെടുത്തിയത്. പള്ളിപ്പാട് സ്വദേശി പ്രവീൺ, ചേപ്പാട് സ്വദേശി അരുൺ എന്നിവരെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ മനോജ്കുമാറിനൊപ്പം ബൈക്കിൽ പോകവേയാണ് ബൈക്കിലെത്തിയ പ്രതികൾ സജീവിനെ തടഞ്ഞ് നിർത്തി ആക്രമിച്ച് കൊലപ്പെടുത്തിയത്.


Also Read: Crime News: മദ്യപാനത്തിനിടയിൽ തർക്കം; കൂട്ടുകാരുടെ മർദനമേറ്റ യുവാവ് മരിച്ചു


മർദ്ദനത്തെ തുടർന്ന് അവശനിലയിലായ സജീവിനെ ഇവർ തന്നെയാണ് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.  അപകടം പറ്റി എന്നാണ് ഇവർ ആശുപത്രി അധികൃതരോട് പറഞ്ഞത്. എങ്കിലും സംശയം തോന്നിയ ജീവനക്കാരും അവിടെ ഉണ്ടായിരുന്നവരും ചേർന്ന് ഇവരെ തടഞ്ഞു വെക്കുകയും പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.


കരീലക്കുളങ്ങര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്സ്.എച്ച്.ഒ ഏലിയാസ്.പി.ജോർജ്ജിന്റെ നേതൃത്വത്തിൽ ,SI അഭിലാഷ്,SI ശ്രീകുമാർ, SIസുരേഷ്, SIനാസർ, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീവ് കുമാർ, അനിൽകുമാർ, ലതി,സിവിൽ പോലീസ് ഓഫീസർമാരായ ശ്യാംകുമാർ, ഷാഫി, ലിജു, പത്മദേവ്, വരുൺദേവ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.