കൊച്ചി: മോൻസൺ മാവുങ്കലിനെതിരെ (Monson Mavunkal) വീണ്ടും പീഡന പരാതി. മുൻ മാനേജർ ആണ് ക്രൈംബ്രാഞ്ചിന് പരാതി നൽകിയത്. യുവതി ക്രൈംബ്രാഞ്ചിന് (Crime branch) മൊഴി നൽകി. മോൻസണിന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ പീഡിപ്പിക്കപ്പെട്ടുവെന്നാണ് യുവതി മൊഴി നൽകിയിരിക്കുന്നത്. മോൻസൺ തന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന പെൺകുട്ടികളെ ലൈം​ഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് മുൻപും പരാതി (Complaint) ഉയർന്നിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും മോൻസണെതിരെ കേസെടുത്തിട്ടുണ്ട്. പോക്സോ കേസിൽ (Pocso case) കോടതി പരാതിക്കാരിയുടെ രഹസ്യ മൊഴി എടുത്തിരുന്നു. ഉന്നത വിദ്യാഭ്യാസം വാ​ഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ചാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്.


ALSO READ: Monson Mavunkal : മൊൻസൺ മാവുങ്കലിനെതിരെ പീഡനാരോപണവുമായി യുവതി; ഒളിക്യാമറകൾ ഉപയോഗിച്ച് ഉന്നതരെ കുടുക്കിയിരുന്നതായി വെളിപ്പെടുത്തൽ


കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നതെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. പ്രതി മോൻസനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നിവെന്ന് പെൺകുട്ടിയുടെ അമ്മ മൊഴി നൽകി. മോൻസന്റെ തിരുമ്മൽ കേന്ദ്രത്തിൽ ഒളിക്യാമറകൾ ഉള്ളതായും ഒരു യുവതി വെളിപ്പെടുത്തലുമായി എത്തിയിരുന്നു. മോൺസന്റെ തിരുമ്മൽ കേന്ദ്രത്തിൽ എട്ടോളം ഒളിക്യാമറകളുണ്ടെന്ന് യുവതി പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു.


മസ്സാജിങ് കേന്ദ്രത്തിൽ എത്തുന്ന ഉന്നതരുടെ ദൃശ്യങ്ങൾ ഈ ക്യാമറകൾ ഉപയോഗിച്ച് പകർത്തിയിരുന്നതായും, ഇത് ഉപയോഗിച്ച് ഉന്നതരെ ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി പറഞ്ഞു. ഇക്കാരണത്താൽ പല ഉന്നതർക്കും മോൻസൺ മാവുങ്കലിനെ ഭയമാണെന്നും ഇത് മൂലമാണ് പരാതിയുമായി മുന്നോട്ട് വരാത്തതെന്നും യുവതി വെളിപ്പെടുത്തിയിരുന്നു. തന്റെ ദൃശ്യങ്ങളും ഇതിൽ ഉണ്ടെന്നനാണ് യുവതി പോലീസിനെ അറിയിച്ചിരിക്കുന്നത്.


ALSO READ: Monson Mavunkal : മോൻസൺ മാവുങ്കലിന്റെ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിന്റെ മൊഴി രേഖപ്പെടുത്തി


അതേസമയം, പുരാവസ്തു തട്ടിപ്പ് കേസിൽ മോൻസൺ മാവുങ്കലിന്റെ പക്കൽ തിമിംഗല അസ്ഥികൂടവും ഉണ്ടെന്ന് കണ്ടെത്തൽ. പോലീസും വനം വകുപ്പും നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. മോൻസന്റെ വാഴക്കാലയിലെ വീട്ടിലേക്ക് മാറ്റിയ അസ്ഥികൾ പിടിച്ചെടുത്തു.


തിമിംഗലത്തിൻറെ രണ്ട് അസ്ഥികളാണ് കണ്ടെത്തിയത്. നേരത്തെ പോലീസ് പരിശോധന നടത്തിയ കലൂരിലെ വീട്ടിൽ നിന്നും റെയ്ഡിന് മുൻപ് മോൻസണും സംഘവും ഇവ മാറ്റിയെന്നാണ് കണ്ടെത്തൽ. എന്നാൽ ഇത് എവിടെ നിന്നാണ് ലഭിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.


ALSO READ:


നിലവിൽ ക്രൈംബ്രാഞ്ചാണ് പുരാവസ്തു തട്ടിപ്പ് കേസ് അന്വേഷിക്കുന്നത്. മോൻസനെതിരെ ഉയരുന്ന പുതിയ കേസുകളും അന്വേഷണവിധേയമാക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.