കിളിമാനൂർ: പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ ശാരീരികമായി പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ , പുല്ലയിൽ , പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് ന​ഗരൂർ പൊലീസിന്റെ പിടിയിലായത്. കൊടുവഴന്നൂർ സ്വദേശിനിയായ പതിനാറുകാരിയെയാണ് പ്രതി ഏഴാംക്ലാസ് മുതൽ പീഡനം തുടർന്നു വന്നത്. കൊടുവഴന്നൂരിൽ പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകനോടാണ് പെൺകുട്ടി പീഡനം വിവരം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ഥാപനത്തിലെ അധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മാതാവും പ്രദേശത്തെ വാർഡം​ഗവും ന​ഗരൂർ പൊലീസിൽ പരാതി നല്കുകയായിരുന്നു. കുട്ടിയെ തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ  പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നടത്തിയ വിശദമായ കൗൺസിലിം​ഗിലാണ് പ്രതിയുടെ ക്രൂര പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്.  


ALSO READ: പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിതൃ സഹോദരൻ റബർ തോട്ടത്തിൽ തൂങ്ങിമരിച്ച നിലയിൽ


പീഡനം പകർത്തിയ ചിത്രങ്ങളും വീഡിയോകളും കൈയിലുണ്ടെന്ന് പറഞ്ഞാണ് പെൺകുട്ടിയെ പ്രതി ജോലി ചെയ്തിരുന്ന  പാൽവിതരണ സ്ഥാപനത്തിൽ വെച്ച് പീഡിപ്പിച്ചിരുന്നത്. കമ്പ്യൂട്ടർ പഠിപ്പിച്ച് നല്കാമെന്ന വ്യാജേനയാണ് ഏഴാംക്ലാസിൽ പഠിക്കുന്ന ഘട്ടത്തിൽ പെൺകുട്ടിയുമായി പ്രതി ചങ്ങാത്തം സ്ഥാപിച്ചത്. പെൺകുട്ടി പഠനത്തിൽ ഒട്ടും ശ്രദ്ധയില്ലാതാകുകയും പെരുമാറ്റത്തിൽ സംശയം ജനിച്ചപ്പോഴുമാണ്  ട്യൂഷൻ സ്ഥാപനത്തിലെ അധ്യാപകൻ കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.   


തുടർന്ന് പോക്സോ വകുപ്പുപ്രകാരം ന​ഗരൂർ പോലീസ് കേസെടുക്കുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അറസ്റ്റിന് ന​ഗരൂർ എസ്എച്ച്ഒ അമൃത് സിം​ഗ് നായകം , സബ്ഇൻസ്പെക്ടർ സജു, ​ഗ്രേഡ് എസ്ഐ മാരായ സുനിൽകുമാർ, ഹക്കീം, റീജ സീനിയർ സിപിഒ മാരായ വിനോദ്, മനോജ്, മഹേഷ് സിപിഒ പ്രതീഷ് എന്നിവർ നേതൃത്വം നല്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.