തൃശൂർ: വടക്കേക്കാട് വൃദ്ധ ദമ്പതികളെ വെട്ടിക്കൊന്ന ചെറുമകൻ പിടിയിൽ. വടക്കേക്കാട് സ്വദേശി അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്‌ പിന്നാലെ ഒളിവിൽ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെ പോലീസ് പിടികൂടുകയായിരുന്നു. വടക്കേക്കാട്‌ വൈലത്തൂരിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 75 വയസുള്ള അബ്ദുള്ളയും ഭാര്യ ജമീലയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ ചെറുമകനായ മുന്നയെന്ന് വിളിപ്പേരുള്ള ആഗ്മലാണ് കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ട വൃദ്ധ ദമ്പതികളുടെ മകളുടെ വിവാഹ മോചനത്തിന് ശേഷം ചെറുമകൻ ദീർഘകാലമായി ഇവരോടൊപ്പമായിരുന്നു താമസിച്ചു പോന്നിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗ്മൽ ലഹരിക്ക് അടിമയായിരുന്നതായി ആരോപണമുണ്ട്. പണം നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. ഇന്ന് രാവിലെ വൃദ്ധദമ്പതികളുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. അബ്‌ദുള്ളയെയും ജമീലയെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ആഗ്മലിനെ ഇന്ന് ഉച്ചയോടെയാണ് പോലീസ് പിടികൂടിയത്. പ്രതിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.


ALSO READ: ഇടുക്കിയിൽ മധ്യവയസ്‌കന്റെ കൈപ്പത്തി വെട്ടിമാറ്റി


അതേസമയം കാര്‍ഷിക സമൃദ്ധിയുടെ അടയാളപ്പെടുത്തലായി  പയ്യന്നൂര്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍  ഇല്ലം നിറ മഹോത്സവം. വിളവെടുപ്പിന് മുന്നോടിയായുള്ള നിറ
മഹോത്സവത്തിന്‍റെ ഭാഗമായി കേളോത്ത് ആണ്ടാന്‍ നിറകണ്ടം കതിരുവെക്കും തറയില്‍ കൊയ്തെടുത്ത നെല്‍ക്കതിര്‍ ക്ഷേത്രധികാരികള്‍ ഏറ്റുവാങ്ങി.


കർക്കടകത്തിൻ്റെ വറുതി യിൽനിന്ന് ചിങ്ങത്തിന്റെ സമൃദ്ധിയിലേക്കുള്ള ചുവടുവെപ്പാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ നിറയുത്സവം. ക്ഷേത്രത്തിൽനിന്ന് വിളക്കും അകംകാവൽക്കാരനും കണക്ക പിള്ളയും  കേളോത്തെ കതിർവെക്കും തറയിലേക്ക് വാദ്യമേളത്തോടെ ദീപവുമേന്തി ഘോഷയാത്രയായാണ് എത്തിയത്. 


ചടങ്ങ് പൂർത്തീകരിക്കേണ്ട പട്ടോല പൊതുവാളും തെക്കടവൻ മണി യാണിയും ചാലൻ തറവാട്ടുകാരും ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.  ഇളനീർ തളിച്ച് ശുദ്ധമാക്കി കതിരുകൾ രണ്ടുകെട്ടാക്കി തലയിൽ വെച്ച് പയ്യന്നൂർ
സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്കും കണ്ടോത്തിടം സോമേശ്വരി ക്ഷേത്രത്തിലേക്കും കൊണ്ടുപോയി.


ക്ഷേത്രം നമസ്കാരമണ്ഡപത്തിലെത്തിച്ച നെൽക്കതിർ ക്ഷേത്രം മേൽശാന്തി ഇളം നീർ തളിച്ച് പൂജിച്ച് നിറയോലത്തിൽ ചേർത്തുകെട്ടി ക്ഷേത്രം ശ്രീലകത്തും ഉപദേവൻമാർക്കും സമർപ്പിച്ചു. ഒരുവർഷം മുഴുവനുള്ള കാർഷികസമൃദ്ധിക്ക് വേണ്ടിയാണ് നിറയുത്സവം. ഞാറ്റുവേലക്കാലം കഴിഞ്ഞ് നെൽച്ചെടികൾ പൂത്ത് വിടരുമ്പോഴാണ് ഇല്ലം നിറ ആഘോഷിക്കുന്നത്. ആദ്യം വിരിഞ്ഞ നെൽക്കതിരുകളാണ് ഇതിനായി കൊയ്തെടുക്കുന്നത്



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ