Kochi : കിഴക്കമ്പലത്ത് മർദ്ദനത്തിനിരയായതിനെ തുടർന്ന് മരിച്ച ട്വന്റി 20 പ്രവർത്തകൻ ദീപുവിനെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതിന് കാരണം ഉണ്ടായിരുന്നത് കൊണ്ടാണെന്ന് ദീപുവിന്റെ അച്ഛൻ പറഞ്ഞു. ദീപുവിനെ കൊലപ്പെടുത്തുമെന്ന് വരെ ഭീഷണി ഉണ്ടായിരുന്നുവെന്നാണ് അച്ഛൻ പറയുന്നത്. അതിക്രൂരമായി ആണ് ദീപുവിനെ മർദിച്ചതെന്നും, കൊല്ലുമെന്ന് ഭീഷണി ഉണ്ടായിരുന്നതിനാലാണ് ആശുപത്രിയിലേക്ക് വിടാതിരുന്നതെന്നും പിതാവ് വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

മാതാപിതാക്കൾ പറയുന്നത് അനുസരിച്ച് ട്വന്റി 20 പ്രവർത്തകൻ ആയത് കൊണ്ടാണ് ദീപു ആക്രമിക്കപ്പെട്ടത്. പുറകിൽ നിന്നാണ് ദീപുവിനെ അടിച്ചതെന്നും, മാത്രമല്ല അറിയാവുന്നവർ തന്നെയാണ് ആക്രമിച്ചതെന്നും ദീപുവിന്റെ അച്ഛൻ പറഞ്ഞു. അതിനിടയിൽ  കോവിഡ് മാനദണ്ഡം ലംഘിച്ചതിന്  ദീപുവിന്റെ സംസ്ക്കാരത്തിൽ ട്വന്റി20 ചീഫ്  കോഡിനേറ്റർ സാബു എം ജേക്കബ് ഉൾപ്പെടെ 29 പേർക്കെതിരെ കേസെടുത്തു. കുന്നത്തുനാട് പോലീസാണ് കേസെടുത്തിരിക്കുന്നത്. ഉടൻ കൂടുതൽ പേർക്കെതിരെ കേസെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്.


ALSO READ: Deepu Murder : ദീപുവിന്റെ കൊലപാതകം: പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്; തലയോട്ടിയിൽ രണ്ടിടങ്ങളിൽ ക്ഷതം, തലച്ചോറിൽ രക്തം കട്ടപിടിച്ചു


അതിനിടയിൽ ദീപുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ ഇന്നലെ പുറത്ത് വന്നിരുന്നു. തലയോട്ടിയിലേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ട്. തലയോട്ടിയിൽ രണ്ട് ക്ഷതങ്ങൾ  ഉള്ളതായി റിപ്പോർട്ടിൽ പറയുന്നു. ക്ഷതമേറ്റതിനെ തുടർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. ക്ഷതമേറ്റതിനെ തുടർന്ന് രക്തധമനികൾ പൊട്ടുകയും ചെയ്തിട്ടുണ്ട്.


ALSO READ:  Twenty 20 Worker : സിപിഎം പ്രവർത്തകരുടെ മര്‍ദ്ദനത്തിനിരയായ ട്വന്‍റി 20 പ്രവർത്തകൻ മരിച്ചു


 


ദീപുവിന് കരൾ രോഗം ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്  മരണത്തിന്റെ ആക്കം കൂട്ടിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കരൾ രോഗം ഉള്ളത് കൊണ്ടാണ് ക്ഷതമേറ്റപ്പോൾ രക്തധമനികൾ പൊട്ടാൻ കാരണമായത്.  കേസിൽ അറസ്റ്റിലായ നാല് പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.  കേസിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്.


ALSO READ: ട്വന്റി 20 പ്രവര്‍ത്തകന്റെ മരണം; 4 പ്രതികള്‍ക്കെതിരേ കൊലക്കുറ്റം ചുമത്തി'


വധശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയായിരുന്നു ഇവർക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്. എന്നാൽ ദീപു മരിച്ച സാഹചര്യത്തിൽ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. അതേസമയം ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓർഡിനേറ്റർ സാബു എം. ജേക്കബ് ആരോപിച്ചിരുന്നു. ദീപുവിനെ ക്രൂരമായി ആക്രമിച്ചു. സംഭവത്തിൽ ഗൂഢാലോചനയുണ്ട്. ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎൽഎ ശ്രീനിജനെയാണെന്നും സാബു പറഞ്ഞിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.