ന്യൂ ഡൽഹി : രാജ്യതലസ്ഥാനത്തെ ഞെട്ടിച്ചുകൊണ്ട് 17കാരന്റെ കൊലപാതകം. മുൻവൈരാഗ്യത്തിന്റെ പേരിൽ സുഹൃത്തുക്കളായ ആറ് പേർ ചേർന്നാണ് ദക്ഷിണ ഡൽഹിയിൽ മാല്വിയ നഗറിൽ 17കാരനെ കൊലപ്പെടുത്തിയത്. കത്തികൊണ്ട് മുഖത്തും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ കുത്തി പരിക്കേൽപ്പിച്ചും ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ചുമാണ് പ്രതികളെ ബീഗംപൂർ ഇന്ദ്ര ക്യാംപ് സ്വദേശിയായ വിവേകിനെ കൊലപ്പെടുത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ ദിവസം രാവിലെയാണ് ഡൽഹി സത്പുല പാർക്കിൽ ഒരു അഞ്ജാത മൃതദേഹം കിടക്കുന്നതായി പോലീസിന് വിവരം ലഭിക്കുന്നത്. മുഖത്തും, കഴുത്തിനും നെഞ്ചത്തും വയറ്റത്തുമായി മുറിവുകളേറ്റ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്. പരിശോധനയിൽ ഇന്ദ്ര ക്യാംപ് സ്വദേശിയായ വിവേകാണെന്ന് മനസ്സിലായി. തുടർന്നുള്ള അന്വേഷണത്തിൽ 17കാരനെ കൊലപ്പെടുത്തിയത് സുഹൃത്തുക്കളായ ആറ് പേരാണെന്ന് കണ്ടെത്തുകയും അവരെ അറസ്റ്റ് ചെയ്തതായിട്ടും ദക്ഷിണ ഡൽഹി കമ്മീഷ്ണൽ ചന്ദൻ ചൗധരി അറിയിച്ചു.


ALSO READ : Edakkalathur Murder | തൃശ്ശൂരിൽ മകൻ അമ്മയെ വെട്ടിക്കൊന്നു, മരിച്ചത് 68-കാരി ചന്ദ്രമതി


മുൻവൈരാഗ്യത്തിന്റെ പേരിലാണ് സ്കൂൾ വിദ്യാർഥികളായ പ്രതികൾ വിവേകിനെ വിളിച്ചുവരുത്തി മർദ്ദിച്ച് കൊലപ്പെടുത്തിയത്.  പ്രതികളിൽ ഒരാൾ വിവേകിനെ വിളിച്ചു വരുത്തി മദ്യം നൽകിയതിന് ശേഷം ബാക്കി അഞ്ചു പേരുടെ അടുക്കലേക്കെത്തിക്കുകയായിരുന്നു. സത്പുല പാർക്കിൽ വെച്ച് ആറ് പേർ ചേർന്ന് കത്തിയും ഇഷ്ടകയും ഉപയോഗിച്ച് 17കാരനെ ക്രൂരമായി മർദ്ദിച്ചു.


മാസങ്ങൾക്ക് മുമ്പ് നടന്ന ഒരു അടിപിടിയിൽ ഉണ്ടായ വൈരാഗ്യമാണ് ഈ കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണം. ആറ് പേരിൽ ഒരാളെ വിവേക് അന്ന് മർദ്ദിച്ചിരുന്നു, ഇതെ തുടർന്ന് ആറ് പേരും ചേർന്ന് 17കാരനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. പ്രതികൾ ഒരാളാണ് കൊലപാതകത്തിനുള്ള എല്ലാ പദ്ധതികളും തയ്യാറാക്കിയതെന്ന് പോലീസ് അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.