New Delhi: പുതുവത്സര ദിനത്തില്‍ രാജ്യ തലസ്ഥാനത്ത് നടന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച റോഡ്‌ അപകടത്തില്‍ ഡല്‍ഹി പോലീസില്‍ നിന്നും റിപ്പോര്‍ട്ട്‌ തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹിയിലെ തെരുവീഥിയിലൂടെ ഒരു പെണ്‍കുട്ടി  12 കിലോമീറ്ററിലധികം ദൂരം വലിച്ചിഴയ്ക്കപ്പെട്ട സംഭവത്തില്‍ ഡൽഹി പോലീസ് സ്‌പെഷ്യൽ കമ്മീഷണർ ശാലിനി സിംഗിനോട് വിശദമായ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.


Also Read:   Delhi Horror: ഡല്‍ഹിയില്‍ പെണ്‍കുട്ടി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടത്‌ 12 കിലോമീറ്റര്‍..!!  സംഭവത്തില്‍ ഇടപെട്ട് വനിതാ കമ്മീഷന്‍ 


കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദേശപ്രകാരം ആഭ്യന്തരമന്ത്രാലയം ഡൽഹി പോലീസിനോട് കാഞ്ജവാല സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടതായി ഒരു ഉന്നത ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അന്വേഷണ സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ഡൽഹി പോലീസ് സംഭവത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 


അതേസമയം, സംഭവത്തില്‍ കനത്ത പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്.  ബലാത്സംഗക്കേസ് അപകടമായി കണക്കാക്കി പോലീസ് മൂടിവെക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് തിങ്കളാഴ്ച ഔട്ടർ ഡൽഹിയിലെ സുൽത്താൻപുരിയിൽ ആളുകൾ കനത്ത പ്രതിഷേധം നടത്തി. കൂടാതെ, പെൺകുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച സുൽത്താൻപുരി പോലീസ് സ്റ്റേഷന് പുറത്ത് നിരവധി ആളുകൾ തടിച്ചുകൂടി ഗതാഗതം തടയുകയും ചെയ്തു. 


ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഈ സംഭവത്തെ "അപൂർവങ്ങളില്‍ അപൂർവമായ കുറ്റകൃത്യം" എന്ന് വിശേഷിപ്പിക്കുകയും സംഭവത്തിന് ഉത്തരവാദികളായവർക്ക് കഠിനമായ ശിക്ഷ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംഭവത്തില്‍ താന്‍ ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേനയുമായി സംസാരിച്ചതായും പ്രതികള്‍ക്ക് ഉയർന്ന രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ പോലും, ഒരു ദയയും കാണിക്കില്ല എന്നും കർശന നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും കേജ്‌രിവാൾ പറഞ്ഞു. 


അതേസമയം, മനുഷ്യത്വരഹിതമായ ഈ കുറ്റകൃത്യത്തിൽ താൻ ലജ്ജിച്ചു തല കുനിയ്ക്കുന്നു എന്ന്  ലഫ്റ്റനന്റ് ഗവർണർ വികെ സക്‌സേന പറഞ്ഞു. 


കേസിലെ പ്രതികളിലൊരാളായ മനോജ് മിത്തൽ ബിജെപി നേതാവാണെന്നും ഇയാളും മറ്റ് സുഹൃത്തുക്കളും ഇപ്പോൾ താമസിക്കുന്ന ലോക്കൽ പോലീസ് സ്‌റ്റേഷന്  പുറത്ത് അയാളുടെ ചിത്രമുള്ള ഒരു ഹോർഡിംഗ് സ്ഥാപിച്ചിട്ടുണ്ടെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് സൗരഭ് ഭരദ്വാജ് ആരോപിച്ചു. പ്രതികളെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കുറ്റക്കാർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകണമെന്നും ബിജെപി ഡൽഹി യൂണിറ്റ് മീഡിയ സെൽ മേധാവി ഹരീഷ് ഖുറാന പറഞ്ഞു. 


ഒന്നാം തിയതി അതിരാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.  വാഹനത്തില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ ഒന്നര മണിക്കൂറോളമാണ് കാര്‍ വലിച്ചിഴച്ചത്. ഈ സംഭവത്തിന്‍റെ ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. ദൃശ്യത്തില്‍ ഉയർന്ന ഡിവൈഡറുള്ള റോഡിലൂടെ മാരുതി സുസുക്കി ബലേനോ പോകുന്നതും കാറിനടിയില്‍  ഒരു മങ്ങിയ രൂപവും കാണാം.  മറ്റൊരു  ദൃശ്യത്തില്‍ ഡല്‍ഹിയിലെ കാഞ്ജവാല മേഖലയിൽ കാർ യു-ടേൺ ചെയ്യുന്നത് കാണാം. ഇതില്‍ വാഹനത്തിന്‍റെ അടിയില്‍ സ്ത്രീയുടെ  ശരീരം ദൃശ്യമാണ്. പുലർച്ചെ 3:34 മുതലുള്ള ഫൂട്ടേജിൽ വാഹനം ലാഡ്പൂർ ഗ്രാമത്തിന് അൽപ്പം മുമ്പായി യു-ടേൺ എടുത്ത് തോസി ഗ്രാമത്തിലേക്ക് നീങ്ങുന്നതായി കാണിക്കുന്നു. 


ഞായറാഴ്ച പുലർച്ചെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടി സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ കാറുമായി തട്ടിയിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ വസ്ത്രം കാറില്‍ കുടുങ്ങുകയും ദുരന്തം സംഭവിക്കുകയുമായിരുന്നു എന്നാണ് പോലീസ് പറയുന്നത്.  എന്നാല്‍, സംഭവം ബലാത്സംഗമാണെന്നും പോലീസ് കേസ് മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് എന്നും ആരോപണം ഉയരുന്നുണ്ട്. 


എന്നാല്‍, സംഭവത്തിലെ പ്രതികളിലൊരാളായ  മനോജ് മിത്തൽ  BJP നേതാവാണ്‌ എന്നതിന് വ്യക്തമായ സൂചനകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. "ഈ സംഭവത്തിലെ അഞ്ച് പ്രതികളിൽ ഒരാൾ ബിജെപി നേതാവാണ്. ഇയാളുടെ പേര്‍ മനോജ് മിത്തൽ എന്നാണ്.  ഇയാള്‍ക്ക് സുൽത്താൻപുരിയിൽ ഒരു റേഷൻ കടയുണ്ട്. ഇയാളെ കഴിഞ്ഞ ദിവസം  ബിജെപി വാർഡ്-42 മംഗോൾപുരിയുടെ കോ-ഓർഡിനേറ്ററാക്കിയതിന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്."  മനോജ് മിത്തൽ കൂട്ടുകാരുമൊത്ത് തനിക്ക് ലഭിച്ച പുതിയ പദവിയുടെ ആഘോഷം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഈ  സംഭവം നടക്കുന്നത് എന്ന് അയല്‍വാസി പറയുകയുണ്ടായി. 


സംഭവത്തില്‍ വലിയ പ്രതിഷേധമാണ് ഡല്‍ഹിയില്‍ നടക്കുന്നത്. നിരവധി ആളുകള്‍ പോലീസ് സ്റ്റേഷനില്‍ തടിച്ചുകൂടി പ്രതിഷേധിച്ചിരുന്നു. കുടുംബത്തിന്‍റെ ഏക അത്താണിയായിരുന്നു കൊല്ലപ്പെട്ട പെണ്‍കുട്ടി.  ഡല്‍ഹിയില്‍ മാരിയേജ് ഇവന്‍റ്  പ്ലാനറായി ജോലി ചെയ്യുമായിരുന്നു മരിച്ച പെണ്‍കുട്ടി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.