തിരുവനന്തപുരം: തനിക്കെതിരായുള്ള പരാതി ഒത്ത് തീർപ്പാക്കിയാൽ 30 ലക്ഷം രൂപ തരാമെന്ന് എൽദോസ് കുന്നപ്പള്ളി പറഞ്ഞതായി പരാതിക്കാരി. അല്ലെങ്കിൽ ഹണി ട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. വനിതാ സെല്ലിലാണ് ആദ്യം താൻ പരാതി നൽകിയത്. എം എൽ എ ആയത് കൊണ്ട് കമ്മീഷണർക്കെ പരാതി നൽക്കാൻ കഴിയുള്ളു എന്ന് വനിത സെൽ പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത് ആരോ എംഎൽഎയെ അറിയിച്ചിട്ടുണ്ട്. കോവളത്ത് വെച്ച് തനിക്ക് മർദ്ദനമേറ്റു.ഡാനിപോൾ, ജിഷ്ണു എന്നിവർ എംഎൽഎയ്ക്ക് ഒപ്പമുണ്ടായിരുന്നു. നാട്ടുകാർ പോലീനെ അറിച്ചതിനെ തുടർന്ന് പോലീസ് എത്തി പക്ഷെ എംഎൽഎ പറഞ്ഞത് ഭാര്യ ആണെന്നാണ്. എന്നാൽ കോവളം എസ്എച്ച്ഒ കേസ് ഒത്ത് തീർപ്പാക്കാനാണ് ശ്രമിച്ചത്.


മാനസിക വിഷമം മൂലം കന്യാകുമാരിയിൽ കടലിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു.  പൊലീസാണ് തന്നെ രക്ഷിച്ചത്. പിന്നീട് നാഗർകോവിലേക്ക് തിരിച്ചു. വഞ്ചിയൂർ പൊലീസ് മിസ്സിങ്ങ് കേസ് എടുക്കുമെന്ന് അറിയിച്ചപ്പോഴാണ് കീഴടങ്ങിയത്. എൽദോസ് മോശം വ്യക്തിയാണെന്നു മനസ്സിലായി ബന്ധം അവസാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നെന്നും അതിജീവിത മാധ്യമങ്ങളോട് വ്യക്തമാക്കി.


എൽദോസ് കുന്നപ്പള്ളി മദ്യപിച്ചാൽ അക്രമകാരി, പല സ്ത്രീകളെയും ഇത്തരത്തിൽ ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിക്കാരി പറയുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.