UP Crime News: ഉത്തര്‍ പ്രദേശില്‍നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്ത‍, ഭാര്യയും കാമുകനും ചേര്‍ന്ന് പട്ടാപ്പകല്‍ യുവാവിനെ കൊലപ്പെടുത്തി. ഭാര്യയും കാമുകനുമാണ് ഭയാനകമായ ഈ കൊലപാതകത്തിന്‍റെ ഗൂഢാലോചന നടത്തിയത് എന്ന് പോലീസ് കണ്ടെത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Ujjain Rape Case: ഉജ്ജയിന്‍ ബലാത്സംഗ കേസില്‍ നിര്‍ണ്ണായക നടപടിയുമായി സര്‍ക്കാര്‍, പ്രതിയുടെ വീട് പൊളിച്ചു നീക്കും 
 
സെപ്റ്റംബർ 29 നാണ് കൊപലതകം നടന്നത്. ഉത്തർപ്രദേശിലെ ഗാസിപൂരിൽ, മൊബൈൽ വിൽപ്പനക്കാരനായ സ്വതന്ത്ര ഭാരതി എന്നയാള്‍ പട്ടാപ്പകല്‍ വെടിയേറ്റ് മരിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ ഉത്തര്‍ പ്രദേശ്‌ പോലീസ് സംഭവത്തിന്‍റെ ചുരുള്‍ അഴിച്ചു. അവിഹിത ബന്ധത്തിന്‍റെ മറവില്‍ ഭാര്യ ഭർത്താവിന്‍റെ കൊലപാതകിയായി മാറി...!!


Also Read:  Punjab Crime: കാണാതായ 3 പെൺമക്കളെ തിരഞ്ഞ് മാതാപിതാക്കള്‍!! ഒടുവില്‍ സംഭവിച്ചത്....


പോലീസ് പറയുന്നതനുസരിച്ച് ഭാര്യയും കാമുകനും ചേര്‍ന്നാണ് സ്വതന്ത്ര ഭാരതിയെ കൊലപ്പെടുത്തിയത്. ഗാസിപൂരിലെ ഖാൻപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ധൗനയ്ക്ക് സമീപം സെപ്റ്റംബര്‍ 29 നാണ് സ്വതന്ത്ര ഭാരതി വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. 


ഗൂഢാലോചനയുടെ ഭാഗമായി അന്നേ ദിവസം ചോക്ലേറ്റ് വാങ്ങാനായി ഭാര്യ, ഭർത്താവിനെ പറഞ്ഞയച്ചു. തുടര്‍ന്ന് കാമുകന്‍ ഇയാളെ പിന്തുടരുകയും വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തന്‍റെ ഇഷ്ടത്തിന് വിരുദ്ധമായാണ് വിവാഹം നടന്നതെന്ന് മരിച്ചയാളുടെ ഭാര്യ സമ്മതിച്ചതായും സംഭവം വിവരിച്ചുകൊണ്ട് വാര്‍ത്താ സമ്മേളനത്തില്‍ എസ്പി ഓംവീർ സിംഗ്  പറഞ്ഞു. 


കൊല്ലപ്പെട്ട സ്വതന്ത്ര ഭാരതിയുടെ ഭാര്യ കാഞ്ചൻ ഗിരിയ്ക്ക് വീരു എന്ന യുവാവുമായി പ്രണയമുണ്ടായിരുന്നു. എന്നാല്‍, ഈ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു. ഒപ്പം വീട്ടുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സ്വതന്ത്ര ഭാരതിയെ വിവാഹം കഴിച്ചു. എന്നാല്‍ ഈ വിവാഹത്തില്‍ അവര്‍ സംതൃപ്തയായിരുന്നില്ല. വിവാഹശേഷവും വീരുവുമായുള്ള ബന്ധം അവര്‍ തുടര്‍ന്നിരുന്നു. വീരുവും സുഹൃത്തുക്കളും ചേര്‍ന്നാണ് സ്വതന്ത്ര ഭാരതിയെ വെടിവച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൂന്നുപേരും സംഭവസ്ഥലത്തുനിന്നും കടന്നു കളഞ്ഞിരുന്നു.  
 
പോലീസ് അന്വേഷണത്തിലും മൊബൈൽ നിരീക്ഷണത്തിലുമാണ് സംഭവം പുറത്തുവന്നത്. കൊല്ലപ്പെട്ട സ്വതന്ത്ര ഭാരതിയുടെ ഭാര്യ കാഞ്ചന്‍റെ മൊബൈൽ കോൾ വിശദാംശങ്ങളിൽ നിന്നുമാണ് പല വസ്തുതകളും പുറത്തുവന്നത്. ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊലപ്പെടുത്തിയതില്‍ തന്‍റെ പങ്ക് അവര്‍ സമ്മതിച്ചു. സംഭവത്തില്‍ കാഞ്ചനും കാമുകന്‍റെ സുഹൃത്തുക്കളും പോലീസ് കസ്റ്റഡിയിലാണ്. എന്നാല്‍, കാമുകനും മുഖ്യപ്രതിയുമായ വീരു യാദവിനായി തിരച്ചിൽ തുടരുകയാണ്. 
 
നിലവിൽ കൊലപാതകത്തിൽ ഉൾപ്പെട്ട ഹോണ്ട ഷൈൻ ബൈക്ക്, പിസ്റ്റൾ, ബുള്ളറ്റുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. കേസിൽ ഭാര്യയടക്കം മൂന്ന് പ്രതികള്‍ ജയിലിലാണ്... 
  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ