തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരില്‍ മകനെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരനായ സലിം എന്ന യുവാവാണ് മകന്‍ ആഷ്‌ലിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

10 വര്‍ഷത്തിനിടെ 5000 തവണ പീഡനം, 143 പേര്‍ക്കെതിരെ പരാതിയുമായി യുവതി


ഇന്നലെ പുലര്‍ച്ചെ ഭക്ഷണവുമായെത്തിയ സഹോദരിയാണ് ഇവരുടെ മൃതദേഹം കണ്ടത്. 9 വയസുകാരനായ ആഷ്‌ലിന്‍റെ മൃതദേഹം  കിടപ്പുമുറിയിലെ കട്ടിലില്‍ നിന്നുമാണ് കണ്ടെത്തിയത്. അടുക്കളയ്ക്ക് സമീപ൦ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സലിമിന്റെ ഞരമ്പുകള്‍ മുറിച്ച നിലയിലായിരുന്നു. 


Gold Smuggling Case;മാധ്യമപ്രവർത്തകനുമായി ദീര്‍ഘകാല ബന്ധം;സ്വപ്നയുടെ മൊഴി കസ്റ്റംസിന്!


മൂന്ന് വിവാഹം കഴിച്ച സലിമിന്‍റെ ആദ്യ ഭാര്യ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് ആ ജോലി സലിമിന് ലഭിക്കുകയായിരുന്നു. വികാസ് ഭവനിലെ വ്യവസായ വകുപ്പിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനാണ് സലിം.


കരാട്ടെക്കാരിയായ വിദേശ വനിതയെ കയറിപ്പിടിച്ചു, 'സ്വാമി'യ്ക്ക് പിന്നെ ഒന്നും ഓര്‍മ്മയില്ല!!


രണ്ടാം ഭാര്യയുമായി പിണങ്ങിയ സലിം രണ്ടാഴ്ച മുന്‍പാണ്‌ മൂന്നാമതും വിവാഹിതനായത്. ഇവരും സലിമുമായി പിണങ്ങി പോയിരുന്നതയാണ് ബന്ധുക്കള്‍ പറയുന്നത്. കണ്ടല സ്കൂളിലെ വിദ്യാര്‍ത്ഥിയാണ് ആഷ്‌ലിന്‍. സംഭവത്തില്‍ മാറനല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.