പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഭാര്യമാരാക്കിയ കേസിൽ അമേരിക്കയിലെ സ്വയം പ്രഖ്യാപിത പ്രവാചകൻ അറസ്റ്റിൽ. അരിസോണ സ്വദേശിയായ സാമുവേൽ ബെയ്റ്റമാനെയാണ് യുഎസ് അന്വേഷണ ഏജൻസിയായ എഫ്ബിഐ പിടികൂടിയത്. ഇയാൾക്ക് 20 ഭാര്യമാരാണുള്ളത്. അതിൽ ഭൂരിഭാഗം പേരും പ്രായപൂർത്തിയാകാത്തവരാണ്. യുഎസ് മാധ്യമങ്ങൾ നൽകുന്ന റിപ്പോർട്ട് പ്രകാരം ഇയാളുടെ ഭാര്യമാരുടെ കൂട്ടത്തിൽ ഒമ്പത് വയസുകാരിയായ പെൺകുട്ടിയുമുണ്ടെന്നാണ്. കൂടാതെ സ്വന്തം മകളെയും പ്രതി വിവാഹം ചെയ്ത് ഭാര്യയാക്കിയെന്നും ഫെഡറൽ അന്വേഷണ ഏജൻസിയെ ഉദ്ദരിച്ചുകൊണ്ട് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിന്റെ പല ഇടങ്ങളിൽ നിന്നും പെൺകുട്ടികളെ തട്ടികൊണ്ട് വന്നാണ് ഇയാൾ തന്റെ ഭാര്യമാരാക്കിയിരിക്കുന്നത്. സാമുവേൽ ബെയ്റ്റമാനെയും തന്റെ മൂന്ന് അനുയായികളുമായി സഹപ്രവർത്തകരും ചേർത്താണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്തർസംസ്ഥാന തലത്തിൽ പെൺകുട്ടികളെ തട്ടികൊണ്ട് വരിക, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗി ചേഷ്ടയ്ക്ക് വിധേയരാക്കുക തുടങ്ങിയ കുറ്റങ്ങളാണ് സ്വയം പ്രഖ്യാപിത പ്രവാചകനെതിരെ എഫ്ബിഐ ചുമത്തിയിരിക്കുന്നത്. അരിസോണ, ഉതാഹ്, നെവാഡാ നെബ്രാസ്കാ എന്നിവടങ്ങളിൽ നിന്നും 2020 മെയ് മുതൽ നവംബർ 2021 വരെയുള്ള കലായളവിൽ പ്രതികളെ പെൺകുട്ടികളെ കടത്തി കൊണ്ട് പോയത്.


ALSO READ : Lady Gaga: ലേഡി ഗാഗയുടെ 'ഡോഗ് വാക്കറെ' വെടിവച്ച കേസില്‍ പ്രതിയ്ക്ക് 21 വര്‍ഷം ജയില്‍ ശിക്ഷ; യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ത്?


ഈ ഓഗസ്റ്റിൽ സാമുവേലും അനുയായികളും ചേർന്ന് തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുട രേഖകൾ നശപ്പിച്ചതായി അന്വേഷണ ഏജൻസി കണ്ടെത്തിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് സ്വയം പ്രഖ്യാപിത പ്രവാചകനെ ബഹുഭാരത്വ പ്രവണതയും അതിലേറെയും പ്രായപൂർത്തിയാകാത്തവരാണെന്നും കണ്ടെത്തിയത്. ക്രൈസ്തവ പ്രവാചകൻ എന്ന പേരിൽ സ്വയം വിശേഷപ്പിക്കുന്ന പ്രതിക്ക് 50തോളം അനുയായികൾ ഉണ്ടെന്നാണ് അന്വേഷണ ഏജൻസി പറയുന്നത്. സ്വർഗീയ പിതാവിന്റെ ഇച്ഛയ്ക്ക് അനുസരിക്കുന്നതിനായി എന്ന് പറഞ്ഞു കൊണ്ട് സാമുവേൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ അടക്കമുള്ള ഭാര്യമാരെ കൊണ്ട് തന്റെ അനുയായികളുമായി ലൈംഗിക ചേഷ്ടയിൽ ഏർപ്പെടും.


സാമുവേലിന്റെ അനുയായികളുടെ മക്കളെയും പ്രതി ഭാര്യമാരായി സ്വീകരിച്ചിട്ടുണ്ട്. സ്വന്തം മകളെയും സാമുവേൽ ഭാര്യമാർക്കൊപ്പം ചേർത്തിട്ടുണ്ടെന്നാണ് അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. സാമുവേലിന്റെ കുടുംബത്തെ സംബന്ധിച്ച് ഒരു ഡോക്യുമെന്ററി വീഡിയോയും ചിത്രീകരിച്ചിട്ടുണ്ട്. അതിൽ പറയുന്നത് പ്രതിയുടെ ഭാര്യമാരിൽ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി ജനിച്ചത് 2011ലാണെന്നാണ്.


ഈ പെൺകുട്ടികളെ നഗ്ന നൃത്തത്തിന് വിധേയരാക്കുകയും ഇവരുടെ മുന്നിൽ വെച്ച് അനുയായികളുടെ ഭാര്യമാരുമായി സാമുവേൽ ശാരീരിക ബന്ധത്തിലും ഏർപ്പെടുമെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. അനുയായികളും ഈ പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കും. തുടർന്ന് ദൈവം നിങ്ങളുടെ ശരീരവും കന്യാകാതത്വവും പൂർവസ്ഥിതിയിലാക്കുമെന്നും സാമുവേൽ പെൺകുട്ടികളോടായി പറയുമെന്നാണ് എഫ്ബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.