മഞ്ചേരി: കാമുകിക്കൊപ്പം ചേർന്ന് അവരുടെ ഭർത്താവിനെയും പിന്നീട് 4 വർഷത്തിന് ശേഷം കാമുകിയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. താനൂർ തെയ്യാല ഓമച്ചപ്പുഴ കൊളത്തൂർ ബഷീർ (44) ആണ് മരിച്ചത്. ജയിലിലായിരുന്ന പ്രതി കുഴഞ്ഞു വീണതിനെ തുടർന്ന് ചികിത്സയിൽ ഇരിക്കവേ ആണ് മരിച്ചത്. മേയ് 31ന് മഞ്ചേരി സ്പെഷൽ സബ് ജയിലിൽ കുഴഞ്ഞുവീണ ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ (ജൂൺ 5) ആണ് മരിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2018ലാണ് താനൂർ താനൂർ തെയ്യാല സ്വദേശി അഞ്ചുമുടിയിൽ പൗറകത്ത് സവാദിനെ കാമുകി സൗജത്തിനൊപ്പം ചേർന്ന കൊലപ്പെടുത്തിയത്. സൗജത്തിന്റെ ഭർത്താവായ സവാദ് മത്സ്യത്തൊഴിലാളിയായിരുന്നു. കുട്ടിയ്ക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന സവാദിനെ മരത്തടികൊണ്ട് തലയ്ക്കടിക്കുകയും പിന്നീട് കഴുത്തു മുറിച്ചു കൊലപ്പെടുത്തുകയുമായിരുന്നു. ഗൾഫിലായിരുന്ന ബഷീർ കൃത്യം നടത്താൻ വേണ്ടി മാത്രം നാട്ടിലെത്തുകയും സംഭവത്തിന്റെ പിറ്റേന്ന് തന്നെ തിരിച്ചു പോകുകയും ചെയ്തു.


ALSO READ: പെട്ടെന്ന് പണക്കാരാകണം; അമ്മയേയും മകളെയും കൊന്ന് ഗായകനും ബന്ധുവും: ലക്ഷ്യം ‘മിഷൻ മാലാമൽ’


എന്നാൽ പോലീസ് അന്വേഷണം ഊർജ്ജിതമായതോടെ ഇയാളിലേക്ക് സംശയം ഇയാളിലേക്കും എത്തി. അതിനൊപ്പം ബഷീറിനെതിരെ  സമൂഹമാധ്യമങ്ങളിലൂടെ ഗൾഫിലും പ്രചാരമുണ്ടായതോടെ നിൽക്കക്കള്ളിയിലാതെ തിരിച്ച് നാട്ടിലെത്തി പൊലീസിൽ കീഴടങ്ങുകയായിരുന്നു. കേസിൽ സൗജത്തും പ്രതിയായിരുന്നു. കേസിൽ ജാമ്യത്തിലിറങ്ങിയ ഇരുവരും പുളിക്കലിലെ വാടക ക്വാർട്ടേഴ്സിൽ താമസിച്ചു വരികയായിരുന്നു. അതിനിടെ കഴിഞ്ഞ നവംബർ 30ന് സൗജത്തിനെ മരിച്ച നിലയിൽ ഇവിടെ കണ്ടെത്തി. പിന്നീട് ഇതും കൊലപാതകം ആണെന്ന് തിരിച്ചറിഞ്ഞു. പ്രതി ബഷീറാണെന്നും കണ്ടെത്തി. എന്നാൽ ഇതിനിടെ കോട്ടയ്ക്കലിൽ ബഷീറിനെ വിഷം കഴിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചികിത്സയ്ക്കു ശേഷമാണ് സബ് ജയിലിലേക്ക് മാറ്റിയത്. 


അതേസമയം ബസിൽ യുവതിക്ക് നേരെ വീണ്ടും ന​ഗ്നതാ പ്രദർശനം. സ്ത്രീകൾക്കു നേരെയുള്ള പൊതു ഇടങ്ങളിലെ ലൈം​ഗിക ചൂഷണം ഇപ്പോൾ തുടർകഥയായി മാറുകയാണ്. തിരുവനന്തപുരത്ത് സർക്കാർ ഉദ്യോഗസ്ഥയായ യുവതിക്ക് നേരെയാണ് കെഎസ്ആർടിസി ബസിൽ സഞ്ചരിക്കവെയാണ് നഗ്നത പ്രദർശനവും ലൈംഗിക അതിക്രമവും നടന്നത്. കന്യാകുമാരി ജില്ലയിൽ വിളവൻകോട്  കീഴ്ത്തളം  ചെന്തുറ സ്വദേശി രാജു (41) വിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ ജൂൺ നാലിന് പൂലർച്ചെ മൂന്ന് മണിയോടെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്. തുടർന്ന് യുവതിയുടെ പരാതിയിൽ തമിഴ് നാട് കന്യാകുമാരി സ്വദേശിയെ തിരുവനന്തപുരം വട്ടപ്പാറ പോലീസ് പിടികൂടി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.