തൃശൂർ: കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പയെടുത്ത മുൻ പഞ്ചായത്തം​ഗം (Panchayat member) തൂങ്ങിമരിച്ചു. തേലപ്പള്ളി സ്വദേശി മുകുന്ദൻ (63) ആണ് ജീവനൊടുക്കിയത്. കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചതിനെ തുടർന്നാണ് മുകുന്ദൻ ജീവനൊടുക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വ്യാഴാഴ്ച പുലർച്ചെയാണ് മുകുന്ദനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കരുവന്നൂർ സ​ഹകരണ ബാങ്കിൽ നിന്ന് ഇദ്ദേഹം 25 ലക്ഷം രൂപയാണ് വായ്പ എടുത്തിരുന്നത്. ഇപ്പോൾ 80 ലക്ഷം രൂപ തിരികെ അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ജപ്തി നോട്ടീസ് ലഭിച്ചത്.


ALSO READ: CPM നിയന്ത്രണത്തിലുള്ള തൃശൂർ കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ 100 കോടിയുടെ വായ്പ തട്ടിപ്പ്


വായ്പാ തിരിച്ചടവിനായി ബാങ്കിന്റെ ഭാ​ഗത്ത് നിന്ന് നിരന്തരം സമ്മർദ്ദങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇതിന്റെ പേരിൽ മുകുന്ദൻ മാനസിക പിരിമുറുക്കത്തിലായിരുന്നെന്ന് സഹോദരി പറയുന്നു. സഹോദരങ്ങളുടെ പറമ്പ് വിറ്റ് വായ്പ അടയ്ക്കാൻ ശ്രമിച്ചെങ്കിലും ബാങ്ക് അധികൃതർ സഹകരിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു. വീടും സ്ഥലവും സ്വന്തമാക്കുന്നതിൽ ആയിരുന്നു ബാങ്കിന് താൽപര്യം. ബാങ്കുമായി മുകുന്ദൻ നിരന്തരം സംഘർഷത്തിലായിരുന്നെന്നും അധികൃതർ അടിക്കടി വീട്ടിൽ എത്തിയതോടെ മുകുന്ദൻ മാനസികമായി തളർന്നെന്നും ബന്ധുക്കൾ പറഞ്ഞു.


ALSO READ: Karuvannur bank loan scam: അന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവിറക്കി ഡിജിപി


കരുവന്നൂർ ബാങ്ക് സാമ്പത്തിക ക്രമക്കേടിനെ തുടർന്ന് (Karuvannur bank loan scam) ബാങ്ക് പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് വായ്പാ തിരിച്ചടവ് മുടങ്ങിയവർക്ക് ബാങ്ക് വ്യാപകമായി ജപ്തി നോട്ടീസ് നൽകിയത്. വായ്പ നൽകിയ ഈടുകളിൽ തന്നെ വീണ്ടും വായ്പ നൽകിയും പണം മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റിയുമാണ് കരുവന്നൂർ സഹകരണ ബാങ്കിൽ കോടികളുടെ തട്ടിപ്പ് നടന്നത്. പണം തിരിച്ച് പിടിക്കുന്നതിന്റെ ഭാ​ഗമായി കൊവിഡ് കാലത്തും ജപ്തി നടപടികൾ തുടരുകയാണ്. ബാങ്കിൽ നടന്ന ക്രമക്കേട് 100 കോടിയിൽ ഒതുങ്ങുന്നതല്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.