കണ്ണൂർ : തോട്ടടയിൽ ബോംബേറിൽ (Kannur Bomb Explosion) യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഏച്ചൂർ സ്വദേശി അക്ഷയെ ആണ് അറസ്റ്റ് ചെയ്തത്.  കൊല്ലപ്പെട്ട 26കാരൻ ജിഷ്ണുവിന്റെ സുഹൃത്താണ് അക്ഷയ്. ബോംബ് എറിഞ്ഞ സംഘത്തിൽ അക്ഷയ് ഉണ്ടായിരുന്നു എന്ന് എസിപി പി. പി സദാനന്ദൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ നേരിട്ട് പങ്കെടുത്ത  മിഥുന്  വേണ്ടി പോലീസ് തിരച്ചിൽ ഊർജിതമാക്കി. ഇവരെ കൂടാതെ 3 പേർ പോലീസ്  കസ്റ്റഡിയിൽ. സനീഷ്, ജിജിൻ,റിജുൽ എന്നിവരാണ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. 


ALSO READ : ആർഎസ്എസ് പ്രവർത്തകന്റെ വീട്ടിൽ സ്ഫോടനം; കൈപ്പത്തി തകർന്നു, വിരലുകൾ അറ്റു, സ്ഫോടനം ബോംബ് നിർമാണത്തിനിടയിലെന്ന് പോലീസ്


ഇന്നലെ ഫെബ്രുവരി 13ന് ഉച്ചയോടെയാണ് നാടിനെ നടുക്കിയ സ്ഫോടനം. കൊല്ലപ്പെട്ട ജിഷ്ണുവും സുഹൃത്തുക്കളും തൊട്ടടയിലെ ഒരു വിവാഹ വീട്ടിലേയ്ക്ക് പോകുന്നതിനിടെയാണ് ബോംബേറുണ്ടായത്. ജിഷ്ണുവിന്റെ തലയിലാണ് ബോംബ് വീണത്. സംഭവത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏച്ചൂർ സ്വദേശികളായ ഹേമന്ത്, അനുരാഗ് ,രജിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്. 


ഫെബ്രുവരി 12ന് ശനിയാഴ്ച കല്യാണ വീട്ടിലുണ്ടായ തർക്കമാണ് സംഘർഷത്തിന് കാരണം. വിവാഹ ആഘോഷവുമായി ബന്ധപ്പെട്ട് ഇരുസംഘങ്ങൾ തമ്മിൽ സംഘർഷം നടന്നതായും കൊലപാതകത്തിൽ രാഷ്ട്രീയ ബന്ധമില്ലെന്ന് പോലീസ വ്യക്തമാക്കി. 


ALSO READ :  Kannur Explosion : കണ്ണൂർ ധർമ്മടത്ത് ഐസ്ക്രീം ബോൾ പൊട്ടിത്തെറിച്ച് സ്ഫോടനം, 12കാരന് പരിക്ക്


ഏച്ചൂരിൽ നിന്നും വന്ന സംഘവും പ്രദേശവാസികളും തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് തന്നെയാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൊലപാതകം, സ്ഫോടക വസ്തു കൈകാര്യം ചെയ്യൽ,, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു. അയൽവാസിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആണ് എഫ്ഐആർ. 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.