കൊച്ചി: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി മുഹമ്മദ് ഷഫീഖിന് ജാമ്യം. ജാമ്യാപേക്ഷയെ കസ്റ്റംസ് എതിർത്തില്ല. പ്രതി അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കസ്റ്റംസ്. അന്വേഷണ പുരോ​ഗതി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കസ്റ്റഡിയിലായി പതിമൂന്നാം ദിവസമാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ പരി​ഗണിക്കുന്ന കോടതി ജാമ്യം അനുവദിച്ചത്. കഴിഞ്ഞ 21ന് പുലർച്ചെ ദുബായിൽ നിന്ന് അർജുൻ ആയങ്കിയ്ക്ക് കൈമാറുന്നതിന് 2.33 കിലോ സ്വർണവുമായാണ് മുഹമ്മദ് ഷഫീഖ് കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയത്. തുടർന്ന് പ്രതിയെ കസ്റ്റംസ് പിടികൂടുകയായിരുന്നു.


സ്വർണക്കടത്തിൽ അർജുൻ ആയങ്കി ഉൾപ്പെടെയുള്ള വരുടെ വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചത് മുഹമ്മദ് ഷഫീഖിൽ നിന്നായിരുന്നു. കരിപ്പൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണക്കടത്തിൽ വിശദമായ അന്വേഷണമാണ് കസ്റ്റംസ് നടത്തുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Update...