Kochi : കരിപ്പൂർ വഴിയുള്ള സ്വർണകള്ളകടത്ത് കേസിൽ  (Karipur Gold Smuggling Case) ഡിവൈഎഫ്ഐ (DYFI) മുൻ മേഖല ഭാരവാഹി സി. സജേഷ് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി. രാവിലെ 11 മണിക്ക് കൊച്ചിയിലെ കസ്റ്റംസ് (Customs)ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരുന്നത്. ചെന്പിലോട് ഡിവൈഎഫ്ഐ മുൻ മേഖല സെക്രട്ടറിയായ സജേഷ് കേസിൽ പിടിയിലായ അർജുൻ ആയങ്കിയുടെ ബിനാമിയാണെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അർജുൻ ഉപയോഗിച്ച കാർ സജേഷിന്‍റെ പേരിലാണ് രജിസ്റ്റർ ചെയ്തതിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസിന്‍റെ കസ്റ്റഡിയിലുള്ള അർജുൻ ആയങ്കിയെയും  (Arjun Ayanki) ഇടനിലക്കാരൻ മുഹമ്മദ് ഷഫീക്കിനെയും ഒപ്പമിരുത്തി സജേഷിനെ ചോദ്യം ചെയ്യുമെന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. സ്വർണകടത്തിൽ സജേഷിന്‍റെ പങ്കും മറ്റ് സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങളും തേടും. 


ALSO READ: Karipur Gold Smuggling Case : അർജുൻ ആയങ്കി കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ്


കള്ളകടത്തിനായി അർജുൻ ആയങ്കിക്ക് കീഴിൽ യുവാക്കളുടെ വൻ സംഘം ഉണ്ടായിരുന്നുവെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക കണ്ടെത്തൽ. അർജുൻ ആയങ്കിയെ ജൂലൈ 6 വരെയും മുഹമ്മദ് ഷഫീക്കിനെ ജൂലൈ 5 വരെയുമാണ് കസ്റ്റംസിന്‍റെ കസ്റ്റഡിയിൽ വിട്ടിട്ടുള്ളത്


ALSO READ: Karipur Gold Smuggling Case: കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിലെ പ്രതി അർജ്ജുൻ ആയങ്കിയെ ഇന്ന് കോടതിയിൽ ഹാജരാക്കും; കസ്റ്റഡിയിൽ ലഭിക്കാൻ കസ്റ്റംസ് അപേക്ഷ നൽകും


അർജ്ജുൻ ആയങ്കി കരിപ്പൂർ സ്വര്ണക്കള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്വർണ്ണ കള്ളക്കടത്തിനെ കുറിച്ച് തനിക്ക് അറിവുണ്ടായിരുന്നതായും അർജ്ജുൻ സമ്മതിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. വിമാനത്താവളത്തിൽ നിന്ന് പിടികൂടിയ അനധികൃതമായി കടത്തിയ (Gold smuggling) സ്വർണ്ണം അർജ്ജുന് കൊടുക്കാനായി ആണ് കൊണ്ട് വന്നതെന്ന് അറസ്റ്റിലായ മുഹമ്മദ് ഷഫീക്ക് മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്‌തത്.


ALSO READ: Arjun Ayanki News: തനിക്കെതിരെയുള്ള ആരോപണങ്ങളിൽ പാർട്ടി മറുപടി പറയേണ്ട,അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകുമെന്ന് അർജ്ജുൻ ആയങ്കി


എന്നാൽ അർജ്ജുനായി (Arjun Ayanki) ആണ് സ്വർണ്ണക്കടത്ത് നടത്തിയതെന്ന് മുഹമ്മദ് ഷഫീക്കിന്റെ മൊഴി അർജ്ജുൻ നിഷേധിച്ചതായും ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. കൂടതെ കേസിനെ കുറിച്ചുള്ള വിവിധ തെളിവുകൾ അർജ്ജുൻ നശിപ്പിച്ചതായും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉളപ്പടെയുള്ള തെളിവുകളാണ് നശിപ്പിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.