ആലപ്പുഴ:  തൃശ്ശൂർ സ്വദേശിയെ തട്ടിക്കൊണ്ടു പോയി അൻപതിനായിരം രൂപ മോചനദ്രവ്യമായി അവശ്യപ്പെട്ട കേസിൽ  പ്രതികൾ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടയും പതിനാലോളം ക്രിമിനൽ കേസുകളിൽ പ്രതിയുമായ ആലപ്പുഴ കലവൂർ, പരുത്തിയിൽ ബിനുക്കുട്ടൻ എന്ന് വിളിക്കുന്ന ജയ്സൺ (26) എറണാകുളം പാറക്കടവ് പള്ളത്ത് കാട്ടിൽ ജീസ് വർഗ്ഗീസ് (22) പപത്തിയൂർ പടിഞ്ഞാറ് മുറിയിൽ സീനാസ് മൻസിലിൽ ഹനീഷ് (34) എന്നിവരാണ് അറസ്റ്റിലായത്


COMMERCIAL BREAK
SCROLL TO CONTINUE READING

മാരുതി സ്വീഫ്റ്റ് കാർ വാടകയ്ക്ക് എടുത്ത ശേഷം തിരികെ നൽകാതിരുന്നതിനെ തുടർന്ന് വാഹനം ആവശ്യപ്പെട്ട് എത്തിയ തൃശൂർ സ്വദേശികൾ സഞ്ചരിച്ച കാർ തടഞ്ഞ് നിർത്തി കാറിൽ നിന്നും അനീസിനെ  പിടിച്ചിറക്കുകയും തട്ടിക്കൊണ്ടു പോവുകയുമായിരുന്നു.


കായംകുളം ഇടശ്ശേരി ജഗ്ഷന് സമീപം ശനിയാഴ്ച ഉച്ചക്ക്  01.30-നാണ് സംഭവം.  വാഹനത്തിൽ നിന്നും ഇവരെ പിടിച്ചിറക്കിയ  ശേഷം മർദ്ദിക്കുകയും ചെയ്യുകയായിരുന്നു. കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബിയുടെ നേതൃത്വത്തിൽ കരീലക്കുളങ്ങര സി.ഐ. സുധിലാൽ, കനകക്കുന്ന് സി.ഐ. ജയകുമാർ പോലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, സബീഷ് , ദീപക്, വിഷ്ണു, ഷാജഹാൻ, അനൂപ്, അനീഷ്, ശരത്, ഫിറോസ്  എന്നിവരടങ്ങിയ സംഘമാണ് അതിസാഹസികമായി അനീസിനെ രക്ഷപ്പെടുത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.