കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 56 കുപ്പി മാഹി നിർമ്മിത വിദേശ മദ്യവുമായി ഒഡീഷ സ്വദേശി പിടിയിൽ. 30തുകാരനായ രവീന്ദ്രയെ കോഴിക്കോട് സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നടക്കാവ് ഇൻസ്പെക്ടർ ജിജീഷിന്റെ നേതൃത്വത്തിൽ സബ്ബ് ഇസ്പെക്ടർ എസ്.ബി കൈലാസ്നാഥും ചേർന്നാണ് പിടികൂടിയത്. മാഹിയിൽ നിന്നും മദ്യം വാങ്ങി വരുന്നതിനിടയിൽ കോഴിക്കോട് മാവൂർ റോഡ് ശ്മശാനം റോഡിൽ നിന്നുമാണ് ഇയാളെ പിടികൂടിയത്. മാങ്കാവും പരിസര പ്രദേശങ്ങളിലും അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലും, നാട്ടുകാർക്കിടയിലും മദ്യവില്പന നടത്തുന്ന സംഘത്തിലെ മുഖ്യ കണ്ണിയാണ് പിടിയിലായ രവീന്ദ്രയെന്ന് പോലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരിമരുന്നിന്റെ ഉപയോഗവും വില്പനയും വർധിച്ചു വരുന്നതായി പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കൂടാതെ രാത്രി ഏറെ വൈകിയും ഇവരുടെ താമസസ്ഥലത്തേക്ക് മറ്റു ഭാഗത്തുള്ള തൊഴിലാളികൾ വന്നു പോകുന്നതും ബഹളം വെക്കുന്നതുമായുള്ള നാട്ടുക്കാരുടെ പരാതികൾ  പോലീസിന് ലഭിച്ചിരുന്നു.


ALSO READ : Crime News: പിഞ്ചുകുഞ്ഞിന്റെ പാദസരം കവർന്ന തമിഴ് നാടോടി സ്ത്രീകൾ അറസ്റ്റിൽ!


ജില്ല പോലീസ് ഡപ്യൂട്ടി കമ്മീഷണർ ശ്രീനിവാസ് അന്യസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരിവില്പനയും ഉപയോഗവും തടയുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയിരുന്നു. ഇതേ തുടർന്ന് ഇവരുടെ താമസ സ്ഥലങ്ങളിലെല്ലാം രഹസ്യമായി പോലീസ് നിരീക്ഷണം നടത്തി വരികയായിരുന്നു. മദ്യവില്പന നടത്തുന്ന രവീന്ദ്ര മാഹി ഭാഗത്തേക്ക് പോയതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പോലീസ് നിരീക്ഷിച്ചു വരവെയാണ് മാവൂർറോഡ് ശ്മശാനം റോഡിലൂടെ മദ്യവുമായി നടന്നു വരുന്നതിനിടയിലാണ് പിടിയിലാവുന്നത്.


അമിത ലാഭം പ്രതീക്ഷിച്ച് വിൽപന ഉദ്ദേശത്തോടെ മദ്യം വാങ്ങി കൊണ്ടുവന്നതിന് ഇയാൾക്കെതിരെ അബ്കാരി നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മാഹിയിൽ നിന്നും ബോട്ടിലിന് 150 രൂപക്ക് ലഭിക്കുന്ന മദ്യം 500 മുതൽ 600 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്. ഇയാളെ ചോദ്യം ചെയ്തതിൽ ഇത്തരത്തിൽ ജോലിക്കൊന്നും പോകാതെ മദ്യവും മയക്കുമരുന്നും വിൽപ്പന നടത്തി മാത്രം പണമുണ്ടാക്കുന്ന ഒരുസംഘം തന്നെ ഇവരുടെ ഇടയിൽ അതിഥി തൊഴിലാളികളുടെ മറവിൽ കേരളത്തിൽ പല സ്ഥലങ്ങളിലും ഉള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നും ലഹരിവില്പന നടത്തുന്ന സംഘത്തെ കുറിച്ച് വിവരം ലഭിച്ചതായും അസി.കമ്മീഷണർ പ്രകാശൻ പടന്നയിൽ പറഞ്ഞു.


ALSO READ : 100 കോടിയുടെ ലഹരി മരുന്നുമായി കോട്ടയം സ്വദേശി മുംബൈയിൽ അറസ്റ്റിൽ


അന്വേഷണ സംഘത്തിൽ സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ്ബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്,ഹാദിൽ കുന്നുമ്മൽ,ശ്രീജിത്ത് പടിയാത്ത്,ഷഹീർ പെരുമണ്ണ,സുമേഷ് ആറോളി,രാകേഷ് ചൈതന്യം,നടക്കാവ് സ്റ്റേഷനിലെ എഎസ്ഐമാരായ അനിൽകുമാർ,ദിനേശൻ ഇ സി,സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്.എം,പ്രഭാഷ് യു കെ, സൈബർ സെല്ലിലെ വിനീഷ് വി.കെ എന്നിവരുമുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.