മാള: ഭാര്യ നൽകിയ ക്വട്ടേഷനിൽ ഭർത്താവിനെ കടയിൽ കയറി ആക്രമിച്ചയാൾ കോടതിയിൽ കീഴടങ്ങി.  പ്രതിയായ ആളൂർ പൊൻമിനിശേരി വീട്ടിൽ ജിന്റോയാണ് കോടതിയിൽ കീഴടങ്ങിയത്.   കോടതിയിൽ കീഴടങ്ങിയ ആളെ മാള പോലീസ് കസ്റ്റഡിയിലെടുത്തു.  ഗുരുതിപ്പാലയിൽ കട നടത്തി വരികയായിരുന്നു ജോൺസനെയാണ് അഞ്ചുപേർ അടങ്ങിയ സംഘം ആക്രമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: സ്ത്രീയോടൊപ്പം ലോഡ്ജില്‍ മുറിയെടുത്ത് ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വാടകയില്‍ ഇളവ് കൈപ്പറ്റിയ പോലീസുകാരന് സസ്‌പെന്‍ഷന്‍


സംഭവം നടന്നത് ഏപ്രിൽ 23 ന് ഒരുമണിയോടെ ആയിരുന്നു.  വടിവാളുമായെത്തിയ അഞ്ചാംഗ സംഘം ജോൺസനെ കടയിൽ കയറി ആക്രമിക്കുകയായിരുന്നു.  സംഭവത്തെ തുടർന്ന് ഒന്നാം പ്രതിയായ ജിന്റോ ഒഴികെയുള്ളവരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയിരുന്നു.  ഇവർ ഇപ്പോൾ ജയിലിലാണ്. ജിന്റോയുടെ പെൺസുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ജോൺസനും ഭാര്യ രേഖയും നിലവിൽ  അകന്നു കഴിയുകയായിരുന്നുവെന്നും ഭർത്താവിനെ ആക്രമിക്കാൻ രേഖ സുഹൃത്തായ ജിന്റോയെ ഏൽപ്പിക്കുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്.  തുടർന്നാണ് പ്രതിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം കടയിൽ കയറി ജോൺസനെ ആക്രമിച്ചത്.  സംഭവ ശേഷം പ്രതിയായ ജിന്റോയും രേഖയും ഒളിവിൽ പോയിരുന്നു. ഇതിനിടയിൽ ജിന്റോ ജില്ലാ സെഷൻസ് കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും അത് കോടതി തള്ളിയിരുന്നു തുടർന്ന് ഇയാൾ ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.


Also Read: ഈ 5 രാശിക്കാർ ലക്ഷ്മി ദേവിക്ക് പ്രിയപ്പെട്ടവർ, ധനത്തിന് ഒരു കുറവും ഉണ്ടാകില്ല!


പോലീസ് നടത്തിയ അന്വേഷണത്തിൽ നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് തിരിച്ചറിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. എസ്.ഐ. മാരായ വി.വി. വിമൽ, സി.കെ. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.