കോഴിക്കോട്: രാമനാട്ടുകര അപകടം (Ramanattukara accident) നടന്ന ദിവസം യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി.  കരിപ്പൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയ യാത്രക്കാരന്റെ ല​ഗേജ് കവർന്നതായി പരാതി. പാലക്കാട് സ്വദേശിയയെയാണ് കൊടുവള്ളി (Koduvally) സംഘം തട്ടിക്കൊണ്ടുപോയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കൊടുവള്ളി സംഘത്തിലെ ഫിജാസിനും ഷിഹാബിനുമെതിരെയാണ് കേസ്. അപകടം നടന്ന ദിവസം സൂഫിയാന്റെ നിർദേശ പ്രകാരം മറ്റൊരു കാരിയറെ തട്ടിക്കൊണ്ടുപോയെന്ന് പൊലീസ് (Police) വ്യക്തമാക്കി. കൊടുവള്ളി സംഘത്തെ നിയന്ത്രിച്ചിരുന്ന സൂഫിയാന്റെ സഹോദരനാണ് ഫിജാസ്. ഫിജാസും ഷിഹാബും മറ്റ് രണ്ട് പേരും ചേർന്നാണ് പാലക്കാട് സ്വദേശിയെ തട്ടിക്കൊണ്ടുപോയത്. പിന്നീട് ഇയാളെ മർദിച്ച് ല​ഗേജും മൊബൈൽ ഫോണും കവർന്നു. ഫിജാസും ഷിഹാബും റിമാൻഡിലാണ്. മറ്റ് രണ്ട് പേർക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി.


ALSO READ: Karippur Gold Smuggling Case: മുഖ്യപ്രതി സൂഫിയാൻ കീഴടങ്ങി


രാമനാട്ടുകരയിൽ അപകടം നടന്ന അതേ ദിവസമാണ് തട്ടിക്കൊണ്ടുപോകലും ഉണ്ടായത്. കൊടുവള്ളി സംഘം കടത്തുന്ന സ്വർണ്ണം തുടർച്ചയായി അർജുൻ ആയങ്കിയുടെ (Arjun Ayanki) സംഘം തട്ടിയെടുക്കുന്നത് പതിവായിരുന്നു. ഇതേ തുടർന്നാണ് തിരിച്ചടിക്കാൻ കൊടുവള്ളി സംഘം തീരുമാനിച്ചത്. ഇതിന്റെ ഭാ​ഗമായാണ് തട്ടിക്കൊണ്ടുപോകലെന്നാണ് സൂചന. തട്ടിക്കൊണ്ടുപോകപ്പെട്ട പാലക്കാട് സ്വദേശിക്കും സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്നാണ് സൂചന.


കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതിയായ കൊടുവള്ളി സ്വദേശി സൂഫിയാൻ പൊലീസിന് മുന്നിൽ കീഴടങ്ങിയിരുന്നു. കൊണ്ടോട്ടി പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സൂഫിയാൻ കീഴടങ്ങിയത്. ഇയാളുടെ കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.  അറസ്റ്റിലായവരുടെ മൊഴി അനുസരിച്ച് കരിപ്പൂർ വഴി കടത്താൻ ശ്രമിച്ച സ്വർണ്ണത്തിന് സംരക്ഷണം നൽകാൻ എത്തിയത് സൂഫിയാന്റെ നേതൃത്വത്തിലുള്ള സംഘമാണ് എന്നാണ്.  മാത്രമല്ല രാമനാട്ടുകരയിൽ അപകടം നടന്ന സ്ഥലത്തും സൂഫിയാൻ എത്തിയിരുന്നു.


ALSO READ: Karipur Gold Smuggling Case : അർജുൻ ആയങ്കി കരിപ്പൂർ സ്വർണകള്ളക്കടത്ത് കേസിന്റെ ബുദ്ധികേന്ദ്രമെന്ന് കസ്റ്റംസ്


മുൻപ് രണ്ടുതവണ സൂഫിയാനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.  കേസുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ മുന്‍ മേഖലാ ഭാരവാഹി സി സജേഷ് കസ്റ്റംസിന് മുന്നില്‍ ഹാജരായി. അര്‍ജുന്‍ ആയങ്കിയുടെ ബിനാമിയാണ് സജേഷെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ.  അര്‍ജുന്‍ ഉപയോഗിച്ച കാര്‍ സജേഷിന്റെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള അര്‍ജുന്‍ ആയങ്കിയെയും ഇടനിലനിരക്കാന്‍ മുഹമ്മദ് ഷഫീക്കിനെയും സജേഷിനെയും ഒന്നിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റംസിന്റെ തീരുമാനം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.