തിരുവനന്തപുരം: ചേങ്കോട്ടുകോണത്ത് യുവതിയെ യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു കൊലപ്പെടുത്താൻ ശ്രമം. ചേങ്കോട്ടുകോണം സ്വദേശിനിയായ ജി സരിതയാണ് ആക്രമണത്തിനിരയായത്. സംഭവം നടന്നത് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു.   പൗഡിക്കോണം ചെല്ലമംഗലം സ്വദേശിയായ ബിനു ആണ് പ്രതി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: മംഗളൂരുവിൽ മലയാളി പെൺകുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം; മലപ്പുറം സ്വദേശി പിടിയിൽ


ചേങ്കോട്ടുകോണം മേലെ കുണ്ടയത്ത് താമസിക്കുന്ന സരിതയുടെ വീട്ടിൽ എട്ടുമണിയോടെ എത്തിയ ബിനു വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് ഒഴിച്ചു കത്തിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കന്നാസിൽ 5 ലിറ്റർ പെട്രോളുമായിട്ടാണ് ഇയാൾ സരിതയുടെ വീട്ടിലെത്തിയത്. തീ പടർന്നു പിടിച്ചപ്പോൾ ഇയാളുടെ ദേഹത്തും പൊള്ളലേറ്റു.  


Also Read: ചൊവ്വാഴ്ച ഹനുമത് കൃപയാൽ ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും പുരോഗതിയും!


തീ ദേഹത്തേക്ക് പടർന്നതോടെ ബിനു വീട്ടിനു പിന്നിലെ കിണറ്റിലേക്ക് എടുത്തു ചാടി.   യുവതിയുടെ മകളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് യുവതിയെ മെഡിക്കൽ കോളേജിലെത്തിച്ചത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ സരിത ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോർട്ട്. കഴക്കൂട്ടത്തുനിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിലിറങ്ങിയാണ് ബിനുവിനെ രക്ഷിച്ചത്. സംഭവത്തിൽ ബിനുവിനും 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ സ്കൂട്ടറിൽ നിന്നും വെട്ടുകത്തിയും മുളകുപൊടിയും കണ്ടെടുത്തിട്ടുണ്ട്. വിഷയത്തിൽ പോത്തൻകോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


ഓട്ടോയിൽ കടത്തുകയായിരുന്ന 11.15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; സംഭവം മലപ്പുറത്ത്


ആനമങ്ങാട് വാഹന പരിശോധനയില്‍ വൻ കുഴല്‍പ്പണം പിടികൂടിയതായി റിപ്പോർട്ട്.  രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്  പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തിൽ പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. KL-10-AG-3839 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലായിട്ടാണ് 11.15 ലക്ഷം പണം സൂക്ഷിച്ചിരുന്നത്.  ഈ പണം കോഡൂരിൽ നിന്നും വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് കൊണ്ടുവന്നിരുന്നത്.


Also Read: 12 വർഷത്തിനു ശേഷം ഇടവത്തിൽ ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!


ആനമങ്ങാട് വാഹന പരിശോധനയില്‍ വൻ കുഴല്‍പ്പണം പിടികൂടിയതായി റിപ്പോർട്ട്.  രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്  പെരിന്തല്‍മണ്ണ SHO രാജീവും എസ്‌ഐ ഷിജോ സി തങ്കച്ചനും സംഘവും നടത്തിയ പരിശോധനയിലാണ് ഓട്ടോയില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തിൽ പണം കൊണ്ട് വന്ന മലപ്പുറം വെസ്റ്റ് കോഡൂര്‍ സ്വദേശി തോരപ്പ അബ്ദുള്‍ വഹാബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. KL-10-AG-3839 എന്ന നമ്പറിലുള്ള ഓട്ടോറിക്ഷയില്‍ പ്ലാറ്റ്‌ഫോമില്‍ ചവിട്ടിക്ക് താഴെ കവറിലായിട്ടാണ് 11.15 ലക്ഷം പണം സൂക്ഷിച്ചിരുന്നത്.  ഈ പണം കോഡൂരിൽ നിന്നും വിവിധ ഭാഗങ്ങളില്‍ വിതരണത്തിനായിട്ടാണ് കൊണ്ടുവന്നിരുന്നത്.


നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.