Delhi Crime: ഡല്‍ഹിയെ ഞെട്ടിക്കുന്ന ഹീനകൃത്യം, സുഹൃത്തിന്‍റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഡല്‍ഹി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രതി വനിതാ ശിശു വികസന വകുപ്പ്  ഉദ്യോഗസ്ഥനാണ് എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഭര്‍ത്താവിന്‍റെ കുറ്റകൃത്യം മറയ്ക്കാന്‍ സഹായം നല്‍കി ഭാര്യയും എത്തി. പെണ്‍കുട്ടിയ്ക്ക് ഗര്‍ഭധാരണം ഒഴിവാക്കാന്‍ അവര്‍ ഗുളികകൾ നൽകിയതായി പോലീസ് കണ്ടെത്തി. 


Also Read:  Nag Panchami 2023: ഈ നാഗപഞ്ചമിയ്ക്ക് അപൂർവ യോഗം!! സമ്പത്തിന്‍റെ സൂക്ഷിപ്പുകാര്‍, ഈ രാശിക്കാരുടെ മേല്‍ പണം വര്‍ഷിക്കും 
 
ഞെട്ടിക്കുന്ന ഈ സംഭവത്തോട് വളരെ രൂക്ഷമായാണ് ഡല്‍ഹി സര്‍ക്കാര്‍ പ്രതികരിച്ചിരിയ്ക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് തങ്ങളുടെ കടുത്ത ആശങ്ക പ്രകടിപ്പിച്ച അധികൃതര്‍ കുറ്റാരോപിതനായ വ്യക്തി വനിതാ ശിശു വികസന വകുപ്പിൽ (Department of Women and Child Development - WCD) ഒരു സുപ്രധാന സ്ഥാനം വഹിക്കുന്നതിനാൽ, കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ പ്രതിക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി. 


Also Read:  Himachal Pradesh Weather Update: ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത മഴ, മണ്ണിടിച്ചില്‍ മുന്നറിയിപ്പ്, ജാഗ്രതാ പാലിക്കാന്‍ നിര്‍ദ്ദേശം  
 
 "പ്രതി ഡബ്ല്യുസിഡി ഡിപ്പാർട്ട്‌മെന്‍റില്‍ ഡയറക്ടറായി ജോലി ചെയ്യുന്നു. ഈ വിഷയത്തിൽ ഒരു ഔപചാരിക പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്, നിയമനടപടികൾ അതിന്‍റെ വഴിക്ക് നീങ്ങും, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും സംരക്ഷണവും  അവര്‍ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്." ഒരു ഔദ്യോഗിക പ്രസ്താവനയിൽ ഡല്‍ഹി സർക്കാർ വ്യക്തമാക്കി. ഈ ആരോപണങ്ങൾ ശരിയാണെങ്കിൽ, കുറ്റാരോപിതർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ് എന്നും പ്രസ്താവനയില്‍ പറയുന്നു. 


ഞായറാഴ്ചയാണ് ഡല്‍ഹി പോലീസ് ഈ സംഭവം വെളിപ്പെടുത്തിയത്. കൗമാരക്കാരിയായ ഈ പെൺകുട്ടിയെ ഇയാള്‍  തുടർച്ചയായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. അതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയാവുകയും ചെയ്തിരുന്നു. ഗര്‍ഭം അലസിപ്പിക്കാന്‍ ഗുളികകള്‍ നല്‍കിയത് ഇയാളുടെ ഭാര്യ ആണ് എന്നാണ് പോലീസ് പറയുന്നത്. ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, 2020 നവംബറിനും 2021 ജനുവരിക്കും ഇടയിൽ തന്‍റെ സുഹൃത്തിന്‍റെ മകൾക്കെതിരെ ഇയാള്‍ പലതവണ ലൈംഗിക അതിക്രമങ്ങൾ നടത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ഗർഭം അലസിപ്പിക്കാന്‍ മരുന്ന് നൽകിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച്, ഈ ഉദ്യോഗസ്ഥന്‍റെ ഭാര്യയെ പോലീസ് ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.


ഈയടുത്ത നാളില്‍ കൗൺസിലിംഗിന് വിധേയയായ പെണ്‍കുട്ടി കൗൺസിലറോട് തന്‍റെ അനുഭവങ്ങള്‍ വിവരിയ്ക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തിന്‍റെ ചുരുള്‍ അഴിയുന്നത്. 2020 ഒക്ടോബറിൽ വിദ്യാർത്ഥിയുടെ പിതാവ് മരിച്ചതിനെ തുടർന്നാണ് ദാരുണമായ സംഭവ പരമ്പര ആരംഭിച്ചത്.  ഈ കാലയളവിലാണ് പ്രതി പെണ്‍കുട്ടിയുടെ സാഹചര്യം മുതലെടുത്ത് ഒന്നിലധികം തവണ ലൈംഗികാതിക്രമങ്ങൾക്ക് വിധേയമാക്കിയത്. പെണ്‍കുട്ടി ഗർഭിണിയായപ്പോൾ, കുറ്റവാളിയായ ഉദ്യോഗസ്ഥന്‍റെ ഭാര്യയോട് അവൾ സംഭവം തുറന്നുപറഞ്ഞു, തുടർന്ന് അവർ ഗർഭച്ഛിദ്രത്തിനുള്ള ഗുളികകൾ വാങ്ങി പെൺകുട്ടിക്ക് നൽകുകയും ചെയ്തു.


പീഡനത്തിന് ഇരയായ പെൺകുട്ടി 2021 ജനുവരിയിൽ തന്‍റെ അമ്മയുടെ വസതിയിലേക്ക് മടങ്ങി. ആഗസ്റ്റിൽ കഠിനമായ ആരോഗ്യ പ്രശ്നങ്ങളെ ത്തുടര്‍ന്ന് അവളെ സെന്റ് സ്റ്റീഫൻസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ നടന്ന കൗൺസിലിംഗിനിടെയാണ് താൻ നേരിട്ട ദുരനുഭവം അവൾ ധൈര്യപൂർവം വെളിപ്പെടുത്തിയത്.


പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടർന്ന്, ആശുപത്രി അധികൃതര്‍  ഉടൻ തന്നെ പ്രാദേശിക പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകളും പോക്സോ നിയമവും പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഈ കേസില്‍ മജിസ്‌ട്രേറ്റിന് മുന്‍പാകെ പെണ്‍കുട്ടിയുടെ മൊഴിയെടുപ്പ്  ഇതുവരെ നടന്നിട്ടില്ല എന്നും  കൂടുതൽ അന്വേഷണങ്ങൾ നിലവിൽ നടക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.