Kochi : മുൻ മിസ് കേരള റണ്ണറപ്പ് അടക്കം രണ്ട് മോഡലുകൾ കൊച്ചിയിൽ വാഹനപകടത്തിൽ മരിച്ച സംഭവത്തിൽ നമ്പര്‍ 18 ഹോട്ടല്‍ ഉടമ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് കൊണ്ട് ആൻസി കബീറിന്റെ കുടുംബം രംഗത്തെത്തി. മറ്റൊരു പ്രതി വഴി റോയ് വയലാട്ട് നിരപരാധിയാണെന്ന് പറഞ്ഞ് വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്. കേസിലെ ഒരു പ്രതിയായ അബ്ദുള്‍ റഹ്മാനാണ് തങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നും ആൻസി കബീറിന്റെ ബന്ധുക്കൾ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂടാതെ ഇപ്പോൾ നടന്ന വരുന്ന അന്വേഷണം പ്രഹസനം മാത്രമാണെന്നും, വഴി തെറ്റിക്കുന്ന രീതിയിലാണ് അന്വേഷണം നടന്ന് വരുന്നതെന്നും ആൻസി കപൂറിന്റെ ബന്ധു നസിമുദ്ദീൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. ഇപ്പോൾ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപിക്കപ്പെടുന്ന അബ്ദുള്‍ റഹ്മാനാണ് അപകടം നടന്ന ദിവസം മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ ഓടിച്ചിരുന്നത്. തൃശൂർ മാള സ്വദേശിയാണ് അബ്ദുൽ റഹ്‌മാൻ.


ALSO READ: Number 18 Hotel Rape Case : പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിന് അഞ്ജലിക്കെതിരെ പോക്‌സോ കേസ്


കേസിൽ അബ്ദുൽ റഹ്മാനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി. ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം, ഇയാൾ നിരവധി തവണ കുടുംബവുമായി സംസാരിച്ചിരുന്നുവെന്ന് കുടുംബം പറയുന്നു. ഇതിനിടയ്ക്കാണ് കേസിലെ ഒന്നാം പ്രതി കൂടിയായ റോയ് വയലാട്ട് സംഭവത്തിൽ നിരപരാധിയാണെന്ന് വിശ്വസിപ്പിക്കാൻ ശ്രമിച്ചുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.


ALSO READ: Number 18 Hotel : ഹോട്ടൽ 18 പീഡനക്കേസിൽ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയ അഞ്ജലിക്കെതിരെ അന്വേഷണം


അപകടത്തിൽ മരിച്ച മറ്റൊരു മോഡലായ അഞ്ജനയുടെ കുടുംബവുമായി ബന്ധപ്പെടാനും ഇയാൾ ശ്രമിച്ചിരുന്നുവെന്നും കുടുംബം പറയുന്നുണ്ട്. എന്നാൽ ഇവരുമായി ബന്ധപ്പെടാൻ ഇയാൾക്ക് കഴിഞ്ഞിരുന്നില്ലെന്നാണ് ആൻസി കബീറിന്റെ കുടുംബം പറയുന്നത്. കേസിൽ ഉടൻ തന്നെ കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുകയാണ്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.