കൊച്ചി: മുൻ മിസ് കേരളാ ജേതാക്കളുടെ മരണത്തിൽ നമ്പർ-18 ഹോട്ടൽ ഉടമയെ പോലീസ് ചോദ്യം ചെയ്യുന്നു.  ഹോട്ടൽ ഉടമ റോയ് വയലാട്ടിനെയാണ് പോലീസ് ചോദ്യം ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് രാവിലെ 10 മണിയോടെയാണ് ഏറണാകുളം സൌത്ത് പോലീസ് സ്റ്റേഷനിൽ റോയ് ഹാജരായത്. ഇയാൾ ഒളിവിലായിരുന്നു. കേസിൽ ഇനി ഏറ്റവും നിർണ്ണായകമാവുന്നത് ഹോട്ടലിലെ ഡി.ജെ പാർട്ടി ദൃശ്യങ്ങളാണ്.


ALSO READ: Former Miss Kerala Car Accident : മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവം മദ്യലഹരിയുള്ള മത്സരയോട്ടത്തിന് പിന്നാലെ


ഇതിൻറെ ഡി.വി.ആർ റോയ് ഹാജരാക്കിയെന്നാണ് സൂചന. ഇത് പോലീസ് വിശദമായി പരിശോധിക്കും. രണ്ട് ഡി.വി.ആറുകളാണ്  ഹാജരാക്കിയത്. പലതവണ ആവർത്തിച്ചിട്ടും റോയ് ചോദ്യം ചെയ്യാൻ ഹാജരായിരുന്നില്ല.


ALSO READ : Kochi Accident : മുൻ മിസ് കേരളയും റണ്ണറപ്പും അപകടത്തിൽ മരിച്ച സംഭവത്തിൽ നിർണായക വഴിത്തിരിവ്; ഓഡി കാർ പിന്തുടർന്നിരുന്നതായി മൊഴി


കേസിൽ മോഡലുകൾ സഞ്ചരിച്ച വാഹനം ഓടിച്ച അബ്ദുൾ റഹ്മാന് കോടതി ഇന്നലെ ജാമ്യം നൽകിയിരുന്നു. വൈകിട്ട് ജുഡീഷ്യൽ കസ്റ്റഡിയിൽ കാക്കനാട്ടെ ബോഴ്സ്റ്റൽ ജയിലേക്ക് റിമാൻഡ് ചെയ്തതിന് പിന്നാലെയാണ് ജാമ്യ ഉത്തരവ് വന്നത്. സമയം വൈകിയതിനാൽ ഇന്നലെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനായില്ല. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.