പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകത്തെ തുടർന്നുണ്ടായ ജനകീയ പ്രതിഷേധത്തിൽ കേസെടുത്ത് പോലീസ്. പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തിയ കണ്ടാലറിയാവുന്ന 14 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആൺസുഹൃത്തിന്റെ അക്രമത്തിനിരയായ പെൺകുട്ടിയുടെ നില അതീവ ​ഗുരുതരം


പൊതുമുതൽ നശിപ്പിച്ചതിനും പോലീസ് സ്റ്റേഷന്റെ ​ഗേറ്റും കവാടവും തകർത്തതിനുമാണ് കേസെടുത്തിരിക്കുന്നത്.  നടപടി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് എടുത്തിരിക്കുന്നത്. 


അറസ്റ്റു ചെയ്ത നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആലത്തൂർ മജിസ്ട്രേറ്റ് കോടതിയാണ് ഫെബ്രുവരി 12 വരെ പ്രതിയെ റിമാൻഡ് ചെയ്തിരിക്കുന്നത്. കോടതിയിലെത്തിച്ച പ്രതി തന്നെ ശിക്ഷിക്കൂവെന്ന് മജിസ്ട്രേറ്റിനോട് പറഞ്ഞു. നൂറുവർഷം ജയിലിൽ അടച്ചോളൂ എന്നും കൃത്യം ചെയ്തത് ഒറ്റയ്ക്കാണെന്നും പ്രതി കോടതിയിൽ ഏറ്റുപറഞ്ഞു. 


Also Read: കർക്കടക രാശിക്കാർക്ക് സമ്മർദ്ദമേറും, കുംഭ രാശിക്കാർക്ക് നല്ല വാർത്തകൾ ലഭിക്കും, അറിയാം ഇന്നത്തെ രാശിഫലം!


കൊലപാതകം കൃത്യമായി നടപ്പാക്കിയതിൽ പ്രതിക്ക് സന്തോഷമെന്നും കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. കൊലപാതകത്തിന് കാരണം പൂർവ വൈരാ​ഗ്യമാണെന്നാണ് റിപ്പോർട്ട്. പ്രതി പുറത്തിറങ്ങിയാൽ ഒരു പ്രദേശത്തിന് മുഴുവൻ ഭീഷണിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ചെന്താമര മനസ്താപമില്ലാത്ത കുറ്റവാളിയാണെന്നും റിപ്പോർട്ടിലുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.