ചെന്നൈ: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ നവദമ്പതികളെ വീട്ടിൽക്കയറി വെട്ടിക്കൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം നാളാണ് നവദമ്പതികളെ വീട്ടില്‍ കയറി വെട്ടിക്കൊന്നത്.  മാരി സെല്‍വം, കാര്‍ത്തിക ദമ്പതികളാണ് അതിക്രൂര കൊലപാതകത്തിന് ഇരയായത്.  ഒക്ടോബർ 30 നാണ് പെണ്‍വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഇവർ വിവാഹം ചെയ്തത്.  ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: മദ്യപാനം ചോദ്യം ചെയ്ത അമ്മയെ മർദിച്ചു; മകൻ അറസ്റ്റിൽ


ഇരുവരും ഒരേ ജാതിയില്‍ നിന്നുള്ളവരാണെന്നും, മാരിയുടെ കുടുംബം സാമ്പത്തികമായി പിന്നോക്കമായതിനാല്‍ കാര്‍ത്തികയുടെ കുടുംബം ഇവരുടെ വിവാഹത്തെ എതിര്‍ത്തിരുന്നു.  മാരി ഒരു ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനാണ്.   വ്യാഴാഴ്ച വൈകിട്ട് ആറേ മുക്കാലോടെയായിരുന്നു കൊലപാതകം നടന്നത്. ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് ഇരച്ചെത്തിയ ആറംഗ സംഘം ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൂന്ന് ബൈക്കുകളിലായിട്ടാണ് കൊലപാതകികൾ എത്തിയത്. ദമ്പതികളുടെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന കൊലപാതകികൾ അവരെ വാക്കത്തിക്കൊണ്ട് തുരുതുരെ വെട്ടുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്തു വെച്ചുതന്നെ മരണമടയുകയായിരുന്നു. 


Also Read: Shani Margi: ഈ രാശിക്കാരുടെ ഭാഗ്യം തെളിയാൻ ഇനി മണിക്കൂറുകൾ മാത്രം, ശനി മാറ്റം നൽകും ബമ്പർ നേട്ടങ്ങൾ!


അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തുകയും ദമ്പതിമാരുടെ മൃതദേഹം തൂത്തുക്കുടി മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.  സംഭവത്തി  ശേഷം പ്രതികൾ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ മൂന്ന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി തൂത്തുക്കൂടി എസ് പി അറിയിച്ചു.  കഴിഞ്ഞ മാസം 30 ന് മാരിയും കാര്‍ത്തികയും പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു കോവില്‍പെട്ടി സ്റ്റേഷനില്‍ എത്തിയിരുന്നു. കൊലപാതകത്തിന് പിന്നിൽ കാർത്തികയുടെ അമ്മാവനടക്കമുള്ളവര്‍ക്ക് പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.