ഈ മാസം ആദ്യമാണ് നിക്കി യാദവ് എന്ന ഇരുപത്തിമൂന്നുകാരിയെ ലിവ്-ഇൻ പങ്കാളിയായ സാഹിൽ ഗെലോട്ട് കൊലപ്പെടുത്തിയ വിവരം പുറം ലോകം അറിയുന്നത്. സാഹിൽ ​ഗെലോട്ട് മറ്റൊരു വിവാഹത്തിന് തയ്യാറെടുക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് നിക്കിയെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. നിക്കി യാദവും സാഹിൽ ഗെലോട്ടും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ചാണ് ജീവിച്ചിരുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

2020ൽ വീട്ടുകാരെ അറിയിക്കാതെ ഇരുവരും വിവാഹിതരായെന്നും കുറ്റകൃത്യം നടന്ന ദിവസം സാഹിൽ മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചുവെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിക്കി യാദവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിഡ്ജിൽ സൂക്ഷിച്ചുവെന്ന് സാഹിൽ ​ഗെലോട്ട് പോലീസിന് മൊഴി നൽകിയിരുന്നു. ഇത് ശ്രദ്ധ വാക്കർ വധക്കേസിന് സമാനമാണ്. ശ്രദ്ധ വാക്കർ കേസിലെ പ്രധാന പ്രതിയായ അഫ്താബ് പൂനാവാല തന്റെ ലിവ്-ഇൻ പങ്കാളിയായ ശ്രദ്ധ വാക്കറെ കൊലപ്പെടുത്തിയതിന് സമാനമാണ് നിക്കി യാദവ് കൊലക്കേസും.


ശ്രദ്ധ വാക്കറുടെയും നിക്കി യാദവിന്റെയും കൊലപാതകങ്ങൾ തമ്മിലുള്ള സാമ്യതകൾ


ശ്രദ്ധ വാക്കറെയും നിക്കി യാദവിനെയും കഴുത്ത് ഞെരിച്ചാണ് കൊലപ്പെടുത്തിയത്. അഫ്താബ്, ശ്രദ്ധ വാക്കറെ മുറിയിൽ വച്ച് കൈകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയപ്പോൾ, നിക്കി യാദവിനെ സാഹിൽ ഗെലോട്ട് കാറിൽ വച്ച് മൊബൈലിന്റെ ഡാറ്റ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


ശ്രദ്ധ വാക്കറുടെ ശരീരഭാഗങ്ങൾ, അഫ്താബ് വെട്ടി നുറുക്കി, ഫ്രിഡ്ജിനുള്ളിൽ സൂക്ഷിച്ച് പല ദിവസങ്ങളിൽ പല സ്ഥലങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. ഇതിന് സമാനമായി, സാഹിൽ ഗെലോട്ട് നിക്കി യാദവിന്റെ മൃതദേഹം തന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഫ്രിഡ്ജിലാണ് സൂക്ഷിച്ചത്.


പങ്കാളികളാലാണ് ശ്രദ്ധ വാക്കറും നിക്കി യാദവും കൊല്ലപ്പെട്ടത്. ശ്രദ്ധ വാക്കറും നിക്കി യാദവും പങ്കാളിക്കൊപ്പം ഒന്നിച്ച് താമസിക്കവേയാണ് കൊല്ലപ്പെട്ടത്. ഇരുവരെയും വാക്കു തർക്കത്തിനിടെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.


ശ്രദ്ധയെ കൊലപ്പെടുത്തിയ ആഫ്താബും നിക്കി യാദവിനെ കൊലപ്പെടുത്തിയ സാഹിൽ ഗെലോട്ടും രണ്ട്  യുവതികളെയും വഞ്ചിച്ച് മറ്റൊരു ബന്ധത്തിന് തയ്യാറെടുക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനിടെയാണ് കൊലപാതകം നടത്തിയത്.


ഫെബ്രുവരി ഒമ്പതിന് രാത്രിയാണ് നിക്കി യാദവിനെ കൊലപ്പെടുത്തിയതെന്നാണ് സാഹിൽ ഗെലോട്ട് പോലീസിൽ മൊഴി നൽകിയത്. ഇരയായ പെൺകുട്ടിയുടെ മൃതദേഹം ദിവസങ്ങൾക്ക് ശേഷം കണ്ടെത്തി. സാഹിൽ ​ഗെലോട്ടിന്റെ പിതാവ് ഉൾപ്പെടെ നിരവധി കുടുംബാംഗങ്ങൾ കേസിൽ അറസ്റ്റിലായിട്ടുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.