കോഴിക്കോട്: പകൽ ആളില്ലാത്ത വീടുകളിൽ മാത്രം കവർച്ച നടത്തുന്ന വേതാളം ജിത്തു അറസ്റ്റിൽ. ഫറോക്കിലെ കഷായ പടി വാടക ക്വര്‍ട്ടേഴ്‌സില്‍ വച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.കൊളത്തറ മണക്കോട്ട് വീട്ടില്‍ ജിത്തു എന്നാണ് ഇയാളുടെ മുഴുവൻ പേര്.


COMMERCIAL BREAK
SCROLL TO CONTINUE READING

സെപ്റ്റംബര്‍ 27ന് ചാത്തമംഗലത്തെ വീട്ടിൽ പിന്‍വാതില്‍ പൊളിച്ച് അകത്തുകടന്ന് മേശയില്‍ സൂക്ഷിച്ച 1.5 ലക്ഷവും സാധനങ്ങളും മോഷ്ടിച്ച കേസിൽ ഇയാൾ പ്രതിയാണ്. തേഞ്ഞിപ്പാലം സ്റ്റേഷന്‍ പരിധിയില്‍ 16 വീടുകളിലും നല്ലളം  സ്റ്റേഷന്‍ പരിധിയില്‍ മൂന്നു വീടുകളിലും കവര്‍ച്ച നടത്തിയതിന് ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്. മുപ്പതോളം സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ മോഷണ രീതി.


ബസില്‍ കയറി മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഇറങ്ങും. വീടുകളില്‍ ചെന്ന് കോളിങ് ബെല്‍ അടിക്കുകയോ വാതിലില്‍ മുട്ടുകയോ ചെയ്ത് ആളില്ലെന്ന് ഉറപ്പാക്കും. വീടിന്റെ താക്കോല്‍ അവിടെ എവിടെയെങ്കിലും ഉണ്ടോയെന്ന് പരിശോധിക്കും. കിട്ടിയാല്‍ വാതില്‍ തുറന്ന് അകത്തു കയറും. അല്ലെങ്കില്‍ ബ്ലേഡ് കൊണ്ട് പൂട്ട് പൊളിച്ച്‌ അകത്തു കയറും കവര്‍ച്ച നടത്തിയിരുന്നത്.  സെപ്റ്റംബര്‍ അവസാനമാണ് പ്രതി ജയിലില്‍ നിന്ന് ഇറങ്ങിയത് അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം കോടതിയില്‍ ഹാജരാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.