പാലക്കാട്‌: കൊപ്പത്ത് വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ മൂന്ന് പേരെ പോലീസ് പിടികൂടി. വർക്കല സ്വദേശി മണികണ്ഠൻ, കിളിമാനൂർ സ്വദേശി അനിൽദാസ്, കാട്ടാക്കട സ്വദേശി നസീർ എന്നിവരാണ് പോലീസ് പിടിയിലായത്. ജനുവരി എട്ടിനായിരുന്നു സംഭവം. മുഹമ്മദ്‌ എന്ന വ്യക്തിയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. പ്രതികൾക്കെതിരെ സംസ്ഥാനത്താകെ നിരവധി കേസുകളുള്ളതായി പോലീസ് പറഞ്ഞു. ആദ്യം ഒരാൾ ഉത്സവ പറമ്പിൽ കളിപ്പാട്ടം വിൽക്കാൻ എത്തും. പിന്നീട് സമീപത്ത് മോഷണം നടത്താൻ പറ്റിയ വീടുകൾ കണ്ടുവയ്ക്കും. ശേഷം മറ്റുള്ളവരെ വിളിച്ചു വരുത്തുകയും സാഹചര്യം ഒത്തുകിട്ടുമ്പോൾ വീട്ടിൽ കയറി മോഷ്ടിക്കുന്നതാണ് ഇവരുടെ പതിവെന്ന് ചാലിശ്ശേരി പോലീസ് വ്യക്തമാക്കി. ഒറ്റപ്പാലത്ത് ഒത്തുചേർന്ന് മോഷണം ആസൂത്രണം ചെയ്യുന്നതിനിടെയാണ് മൂന്ന് പേരും പിടിയാലത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതിക്കാരിയോട് ലൈംഗികാതിക്രമം; നാലുതവണ സസ്പെന്‍ഷനിലായ ഇൻസ്പെക്ടറുടെ പണി ഇനി ഇല്ല


കാസർകോട്: 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും നാലുതവണ സസ്പെന്‍ഷനില്‍ ആവുകയും ചെയ്ത ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് ഇനി വീട്ടിൽ ഇരിക്കാം. പരാതിക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍. ശിവശങ്കരനെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉത്തരവ് പുറപ്പെടുവിച്ചു. കേരള പോലീസ് ആക്ടിലെ 86(3) വകുപ്പ് അനുസരിച്ചാണ് നടപടി.


നടപടികളുടെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി ശിവശങ്കരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാന പോലീസ് മേധാവി അദ്ദേഹത്തെ നേരില്‍ കേട്ട് വാദങ്ങള്‍ വിലയിരുത്തുകയുണ്ടായി.തുടർന്ന് വാദഗതികള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഉടനടി പ്രാബല്യത്തില്‍ വരത്തക്കവിധം സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്ത് ഉത്തരവ് പുറപ്പെടുവിച്ചത്. 


ശിക്ഷണനടപടികള്‍ പലതവണ നേരിട്ടിട്ടും ഈ ഉദ്യോഗസ്ഥന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ പ്രതിയാകുകയും സ്വഭാവദൂഷ്യം തുടരുകയും ചെയ്തതിനാല്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നു (behaviourally unfit) കണ്ടെത്തിയാണ് നടപടി.


ഈ ഓഫീസര്‍ 2006 മുതല്‍ വിവിധ അച്ചടക്കനടപടികളുടെ ഭാഗമായി നാലുതവണ സസ്പെന്‍ഷനില്‍ ആവുകയും 11 തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനാവുകയും ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനം, മാനഭംഗപ്പെടുത്തല്‍, നിരപരാധികളെ കേസില്‍പ്പെടുത്തല്‍, അനധികൃതമായി അതിക്രമിച്ച് കടക്കല്‍ മുതലായ കുറ്റങ്ങള്‍ക്കാണ് ഈ നടപടികള്‍ നേരിട്ടത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.