Palakkad :  ആർ.എസ്.എസ് പ്രവർത്തകൻ (RSS worker) സഞ്ജിത്തിൻറെ കൊലപാതകവുമായി (Sanjith Murder) ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിലായി. കൊല്ലങ്കോട് സ്വദേശിയായ നസീറാണ് പിടിയിലായത്. കൊലപാതകത്തിന് കൂട്ട് നിന്നതിനാണ് നസീറിനെ പിടികൂടിയത്. പ്രതികൾക്ക് കൊലപാതകം നടത്താൻ നസീറാണ് വാഹനം സംഘടിപ്പിച്ച് നൽകിയതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുകൂടാതെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയ അഞ്ച് പേർക്ക് വേണ്ടി അന്വേഷണം തുടരുകയാണ്. ഇവരുടെ രേഖാചിത്രം ഉടൻ പുറത്ത് വിടുമെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. അതുകൂടാതെ ഇനിയും ഒളിവിൽ കഴിയുന്ന പ്രതികൾക്ക്  എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സഹായം ലഭിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.


ALSO READ: RSS worker Murder | പാലക്കാട് ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം, ഒരാൾ കൂടി അറസ്റ്റിൽ


കൊലപാതകം നടന്നതിന് ഇപ്പോൾ ൪൦ ദിവസം കടന്നു. ഈ സാഹചര്യത്തിലും മുഴുവൻ പ്രതികളെയും പിടികൂടാൻ കഴിയാത്ത സാഹചര്യത്തിലാണ് പ്രതികളുടെ രേഖാചിത്രം പുറത്ത് വിടാൻ തീരുമാനിച്ചത്. കേസിൽ ഇതുവരെ 12 പേരാണ് പ്രതി പട്ടികയിലുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ എന്നിവരെയാണ് ഇതുവരെ പിടികൂടിയത്.


ALSO READ: RSS Worker Murder Case | പാലക്കാട് RSS പ്രവർത്തകന്റെ കൊലപാതക കേസിൽ അറസ്റ്റിലായ PFI നേതാവിനെ റിമാൻഡ് ചെയ്തു


നവംബർ 15നാണ് ആർ.എസ്.എസ് പ്തനാരി മണ്ഡല് ബൌദ്ധിക് പ്രമുഖ് ആയ സഞ്ജിതിനെ ഭാര്യയുമൊപ്പം ബൈക്കിൽ  പോകവെ കാറിലെത്തിയ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തുടർന്ന് പ്രതികളുടെ കാറിൻറെ ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.