പാലക്കാട്: വയോധികരായ സഹോദരിമാരെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ഷൊർണൂർ ത്രാങ്ങാലി റോഡ് നീലാമലക്കുന്ന് അമ്പലത്തൊടി വീട്ടിൽ പത്മിനി, തങ്കം എന്നിവരാണ് മരിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; അമ്മയുടെ സുഹൃത്ത് പിടിയിൽ


സംഭവം നടന്നത് ഇന്നലെ ഉച്ചകഴിഞ്ഞ് 2:30 നായിരുന്നു. പത്മിനിയും തങ്കവും അടുത്തടുത്ത വീടുകളിലായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഉച്ചയോടെ പത്മിനിയുടെ വീട്ടിൽനിന്നും എന്തോ ബഹളം കേട്ടതിനെ തുടർന്ന് തങ്കം ഇവിടേക്കെത്തുകയായിരുന്നു.  ശേഷം ബഹളം കേട്ട് അയൽവാസികളും ഓടിയെത്തിയിരുന്നു. ഇതിനിടെ മണികണ്ഠൻ എന്നയാൾ ഇവരുടെ വീടിന്റെ വാതിൽ തള്ളിതുറന്നു പുറത്തേക്കിറങ്ങിയോടുന്നതും ഇയാളുടെ ദേഹത്തിൽ രക്തം പുരണ്ടിരുന്നതും അവിടെ കൂടിയവർ കണ്ടിരുന്നു.


Also Read: Kerala Rain Alert: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലിനൊപ്പം ശക്തമായ മഴയ്ക്ക് സാധ്യത; 9 ജില്ലകളിൽ യെല്ലോ അലർട്ട്!


നാട്ടുകാർ മണികണ്ഠനെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു. ജനാലവഴി വീട്ടിനകത്തേക്ക് നോക്കിയപ്പോൾ തീയും പുകയും വരുന്നതുകണ്ട്  വീടിനുള്ളിലേക്ക് കയറിചെന്നപ്പോൾ പെള്ളലേറ്റവരിൽ ഒരാൾ തന്നെ കയറിപ്പിടിച്ചെന്നാണ് മണികണ്ഠൻ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. മണികണ്ഠന്‍ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്. പത്മിനിയുടെ മൃതദേഹം പകുതിയിലധികം കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. ഒപ്പം ഇരുവരുടെയും മൃതദേഹത്തിലും മുറിവുകളുണ്ട്. കസ്റ്റഡിയിലുള്ള മണികണ്ഠനെതിരെ നേരത്തെ ഒരു സ്ത്രീയെ പീഡിപ്പിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. പാലക്കാട് എസ്പി ആർ ആനന്ദ്, ഒറ്റപ്പാലം എഎസ്പി യോഗേഷ് മാണ്ഡവ്യ, ഷൊർണൂർ ഡിവൈഎസ്പി പിസി ഹരിദാസൻ, പാലക്കാട് സ്പെഷൽ ബ്രഞ്ച് ഡിവൈഎസ്പി പ്രവീൺ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.