വയനാട്: കോഴിക്കോട് പുതുപ്പാടിയിലെ കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച കേസിൽ പ്രതി പിടിയിൽ. വയനാട് കൽപ്പറ്റ സ്വദേശി ജിനാഫാണ് പിടിയിലായത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡാണ് പ്രതിയെ പിടികൂടിയത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്നാണ് പ്രതി പിടിയിലായത്.


COMMERCIAL BREAK
SCROLL TO CONTINUE READING

താമരശേരിയിലെ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർഥിയായ പെൺകുട്ടി കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയത്. വീട്ടിലേക്ക് പോകുന്നുവെന്നായിരുന്നു ഹോസ്റ്റൽ അധികൃതരോട്  കുട്ടി പറഞ്ഞിരുന്നത്. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചുവന്നില്ല. ഇതേ തുടർന്ന് ഹോസ്റ്റൽ അധികൃതർ വീട്ടുകാരുമായി ബന്ധപ്പെട്ടപ്പോഴാണ് കുട്ടി വീട്ടിൽ എത്തിയിട്ടില്ലെന്ന് അറിയുന്നത്.


ALSO READ: MDMA Seized: 175 ഗ്രാം എംഡിഎംഎയുമായി സഹസംവിധായികയും സുഹൃത്തും അറസ്റ്റിൽ


ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയ പെൺകുട്ടി വീട്ടിൽ വന്നിട്ടില്ലെന്ന് വീട്ടുകാർ അറിയിച്ചു. ഇതിന് പിന്നാലെ പെൺകുട്ടിയുടെ പിതാവ് പോലീസിൽ പരാതി നൽകി. തുടർന്ന് താമരശേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജൂൺ ഒന്നിന് പെൺകുട്ടിയെ കണ്ടെത്തിയത്. താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്.


വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. പെൺകുട്ടിയെ ലഹരി നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രദേശത്ത് എംഡിഎംഎ വിതരണം ചെയ്യുന്നവരിൽ ഒരാളാണ് പ്രതിയെന്നായിരുന്നു സൂചന. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.