മലപ്പുറം: പെരിന്തൽമണ്ണയിൽ പതിനൊന്നുകാരിയായ മകളെ അഞ്ചാംവയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. 1,10,000 രൂപ പിഴയും വിധിച്ചു. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 376(3) പ്രകാരമുള്ള 30 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ. മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പോക്‌സോ നിയമത്തിലെ മൂന്ന് വകുപ്പുകൾ പ്രകാരം 20, 15, 10 വർഷങ്ങൾ വീതം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.


ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവർഷം കഠിനതടവും വിധിച്ചു. പിഴ അടയ്ക്കാത്തപക്ഷം നാലരവർഷം കഠിനതടവ് അനുഭവിക്കാനും കോടതി ഉത്തരവിട്ടു. 2019-ൽ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറുപത്തിനാലുകാരനായ പിതാവിനെ ശിക്ഷിച്ചത്.


ALSO READ: കഫേയിലേക്ക് വരാൻ അധ്യാപകൻ, വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമം; അധ്യാപകനെ നഗ്നനാക്കി മർദ്ദിച്ച് പോലീസിൽ എൽപ്പിച്ചു ബന്ധുക്കൾ


പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വർഷം കഠിന തടവിന് ശിക്ഷിക്കുന്നത്. മാതാവിന്റെ അസുഖത്തെത്തുടർന്ന് കുട്ടി ബന്ധുവീട്ടിൽ താമസിച്ചപ്പോൾ അവിടുത്തെ സമപ്രായക്കാരിയോടാണ് പീഡനവിവരം തുറന്നുപറഞ്ഞത്. ഇതറിഞ്ഞ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.


കുരുവാരക്കുണ്ട് സബ് ഇൻസ്പെക്ടർമാരായിരുന്ന പി. ജ്യോതീന്ദ്രകുമാർ, കെ.എൻ. വിജയൻ, ജയപ്രകാശ്, ഇൻസ്പെക്ടർ അബ്ദുൾ മജീദ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സപ്‌ന പരമേശ്വരത്താണ് ഹാജരായത്. പെരിന്തൽമണ്ണ സബ്ജയിൽ മുഖേന പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.