കിളിമാനൂർ : ഓട്ടോയിൽ വളർത്തുനായയെ കയറ്റു ന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് യുവാവിനെ  ഓട്ടോഡ്രൈവറും സഹോദരനും ചേർന്ന് കമ്പി വടിക്ക് അതിക്രൂരമായി മർദിച്ചു. മടവൂർ നടുവത്തേല ഐക്കരഴികത്ത്  വീട്ടിൽ രാഹുൽ (24)നാണ് മർദ്ദനമേറ്റത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാഹുലിന്റെ വളർത്തു നായ്ക്കളെ  മൃഗാശുപത്രിയിൽ കൊണ്ടുപോകുന്നതിനായി  അഭിജിത്തിന്റെ ഓട്ടോ ആയിരുന്നു സ്ഥിരമായി വിളിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ ദിവസം  വിളിച്ചപ്പോൾ അഭിജിത്ത് പോകാതിരിക്കുകയും ഇതിനെ ചൊല്ലി രാഹുലുമായി വാക്ക്‌ തർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.


 തുടർന്ന്   സീമന്തപുരം മഹാദേവ ക്ഷേത്ര ഉത്സവത്തിന് പോകാൻ തുമ്പോട് ജംഗ്ഷനിൽ നിന്ന രാഹുലിനെ യാതൊരു പ്രകോപനവും കൂടാതെ അവിടെയെത്തിയ സംഘവും അയൽവാസിയായ രതീഷും കൂടി ചേർന്ന്  മർദിക്കുകയായിരുന്നു. തുടർന്ന് ദേവജിത്ത് ഷർട്ടിനുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന കമ്പി വടി എടുത്ത് നിരവധി തവണ രാഹുലിന്റെ തലയ്ക്ക് ആഞ്ഞടിച്ചു. 


മർദ്ദനത്തിന് ശേശഷം പ്രതികൾ ഓടി രക്ഷപെടുകയായിരുന്നു. അബോധാവസ്ഥയിലായ രാഹുലിനെ സ്ഥലത്തെത്തിയ ആളുകൾ ചേർന്നാണ് പാരിപ്പള്ളി  മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പള്ളിക്കൽ പൊലീസ് സ്ഥലത്തെത്തി പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഒളിവിൽ പോയ പ്രതികളെ മൂന്നുപേരെയും വെള്ളിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.