ടെക്സാസ് : ഗർഭഛിദ്രം ചെയ്തത് തന്നെ അറിയിക്കാത്തതിന്റെ പേരിൽ യുവാവ് കാമുകിയെ വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സസിലാണ് സംഭവം. ഗർഭഛിദ്രം നിയമവിധേയമായ മറ്റൊരു സംസ്ഥാനത്തെ ചെന്ന് യുവതി തന്റെ ഗർഭം അലസിപ്പിച്ചതെന്ന് യുഎസ് മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. 26കാരിയായ ഗെബ്രിയേല ഗോൺസാലെസാണ് കാമുകന്റെ വെടിയേറ്റ് മരിച്ചത്, സംഭവത്തിൽ 22കാരനായ ഹാറോൾഡ് തോംപ്സണിനെ ഡാലസ് പോലീസ് അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെക്സാസിൽ നിന്നും 800 മൈലുകൾ ദൂരമുള്ള കൊളോറാഡോയിലെത്തിയാണ് യുവതിയ ഗർഭഛിദ്രം നടത്തിയത്. അതിന് ശേഷം കഴിഞ്ഞ ദിവസം വൈകിട്ടാണ് 26കാരി ടെക്സാസിലേക്ക് തിരിച്ചെത്തിയത്. തുടർന്ന് കാമുകന്റെ വെടിയേറ്റ കൊലപ്പെടുകയായിരുന്നുയെന്ന് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. ടെക്സാസിൽ ഗർഭണിയായി ആറ് ആഴ്ചയ്ക്ക് ശേഷം ഗർഭഛിദ്രം അനുവദനീയമല്ല. അല്ലാത്തപക്ഷം ആരോഗ്യപരമായ പ്രശ്നങ്ങൾ ഉള്ളവർക്ക് ഇളവ് ലഭിക്കുന്നതാണ്.


ALSO READ : US Shooting: യുഎസിലെ ടെക്സസിൽ വെടിവയ്പ്; 9 പേർ കൊല്ലപ്പെട്ടു


യുവതി ഗർഭം ധരിച്ച കുഞ്ഞിന്റെ പിതാവാണ് 22കാരൻ. അതേസമയം ഗർഭഛിദ്രം ചെയ്യുന്നതിന് താൽപര്യമില്ലായിരുന്നു. ഇതെ തുടർന്നാണ് യുവാവ് കൊലപാതകം നടത്തിയതെന്ന് കേസ് ഫയലിൽ പറഞ്ഞുയെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇരുവരും സമീപത്തെ പാർക്കിൽ വെച്ച് വാക്കേറ്റത്തിൽ ഏർപ്പെടുന്നത് സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.


തുടർന്ന് യുവതിയ്ക്ക് നേരെ തോക്ക് ചൂണ്ടി തലയ്ക്ക് വെടിവെക്കുകയായിരുന്നു കാമുകൻ. ശേഷം തുടരെ തുടരെ വെടിവെക്കുകയായിരുന്നുയെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്ത് വെച്ച് തന്നെ യുവതി മരണപ്പെടുകയായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.