ഡൽഹി : കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവനെതിരെ പീഡനാരോപണം. ജോലിയും വിവാഹവും വാഗ്ദാനം ചെയ്ത് ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതി നൽകിയിരിക്കുന്നത്. യുവതിയുടെ പരാതിയിന്മേൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  ഡൽഹി ഉത്തം നഗർ പോലീസ് സ്‌റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത് .


COMMERCIAL BREAK
SCROLL TO CONTINUE READING

പരാതി നൽകിയ ദളിത് യുവതിയുടെ ഭർത്താവ്  കോൺഗ്രസ് ഓഫീസിൽ ഹോർഡിങ്ങുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. 2020 ൽ യുവതിയുടെ ഭർത്താവ് മരണപ്പെടുകയായിരുന്നു. ഇതിനെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷയുടെ പേഴ്‌സണൽ സെക്രട്ടറി പിപി മാധവൻ യുവതിയെ വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തത്.


ALSO READ: Maharashtra Political Update: മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നിൽ BJP..! വിമതര്‍ക്ക് നല്‍കിയത് 50 കോടി, കടുത്ത ആരോപണവുമായി ശിവസേന


പരാതിയെ തുടർന്ന് ഇന്നലെ  ജൂൺ 26 നാണ്  ഡൽഹിയിലെ ഉത്തം നഗർ പോലീസ് സ്‌റ്റേഷനിൽ ബലാത്സംഗക്കുറ്റം ചുമത്തി കേസെടുത്തത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഡൽഹി ഡിഡിയു ആശുപത്രിയിൽ യുവതിയെ എത്തിച്ച് പോലീസ് വൈദ്യസഹായം നൽകി. യുവതിയുടെ പരാതിയനുസരിച്ച് 2022 ഫെബ്രുവരിയിലാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.