മുംബൈ: നടൻ സുശാന്ത് സിംഗിനെ ലഹരിമരുന്നിന് അടിമയാക്കിയത് കാമുകി റിയാചക്രബർത്തിയും സുഹൃത്തുക്കളും ചേർന്നാണെന്ന് എൻസിബി. സുശാന്തിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തിലാണ് എൻസിബി ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. 2020 മാർച്ച് മുതൽ ഡിസംബ‍ർ വരെ പ്രതികൾ ഗൂഢാലോചന നടത്തിയിരുന്നു. കൂടാതെ വലിയ തോതിൽ ലഹരി മരുന്ന് വാങ്ങുകയും ഉപയോഗിക്കുകയും ചെയ്തുവെന്നുമാണ് എൻസിബിയുടെ കണ്ടെത്തൽ. സുശാന്തിന്റെ അക്കൗണ്ടിൽ നിന്നുള്ള പണമാണ് ഇടപാടുകൾക്ക് വേണ്ടി ഉപയോ​ഗിച്ചതെന്നും അധിക കുറ്റപത്രത്തിൽ പറയുന്നു. സംഭവത്തിൽ എൻഡിപിഎസ് ആക്ടിന്‍റെ വിവിധ വകുപ്പുകൾ ചുമത്തി. ആകെ 35 പ്രതികളാണ് ഈ കേസിലുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മയക്കുമരുന്ന് വാങ്ങാനും, ഉപയോഗിക്കാനും പ്രതികൾ പരസ്പരം ക്രിമിനൽ ഗൂഢാലോചന നടത്തിയതായി നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കുറ്റപത്രത്തിൽ പറയുന്നു. സുശാന്ത് സിം​ഗ് 2018 മുതൽ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും കോടതിയിൽ സമർപ്പിച്ച അധിക കുറ്റപത്രത്തില്‍ പറയുന്നു. സുശാന്തിന്‍റെ ഫ്ലാറ്റ് മേറ്റ് സിദ്ധാർത്ഥ് പിതാനി ഉൾപ്പെടെയുള്ള പ്രതികളാണ് നടനെ മയക്കുമരുന്നിന് അടിമയാക്കിയതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.


Also Read: കുളച്ചലിൽ കണ്ടെത്തിയ മൃതദേഹം കാണാതായ കിരണിന്റെതോ? ഡിഎന്‍എ പരിശോധനയ്ക്ക് ഒരുങ്ങി പൊലീസ്


 


റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, സുശാന്തിന്‍റെ രണ്ട് ജീവനക്കാര്‍ എന്നിവർ നടന് മയക്കുമരുന്ന് വാങ്ങിക്കൊടുത്തുവെന്നാണ് ആരോപണം. 2018 മുതൽ സുശാന്ത് തന്‍റെ ജീവനക്കാർ ഉൾപ്പെടെ വിവിധ വ്യക്തികൾ വഴി പതിവായി മയക്കുമരുന്ന് എത്തിച്ചിരുന്നുവെന്ന് എൻസിബി പറയുന്നു. "പൂജ സമഗ്രി" എന്ന പേരിലാണ് ഇവര്‍ മയക്കുമരുന്ന് വാങ്ങിയതെന്നും എന്‍ബിസി കുറ്റപത്രം പറയുന്നു. സുശാന്തിന് ലഹരി മരുന്ന് വാങ്ങി നൽകിയതുമായി ബന്ധപ്പെട്ട് റിയ ചക്രബർത്തിക്കെതിരെ എൻസിബി കേസെടുത്തിരുന്നു. കുറ്റം തെളിഞ്ഞാൽ റിയ ചക്രവർത്തിക്ക് 10 വർഷത്തിലധികം തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. എന്നാൽ നടി ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. 


Actress Attack Case; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറി, പരിശോധനാ ഫലം ക്രൈംബ്രാ‍ഞ്ചിന്


കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധന ഫലം ക്രൈംബ്രാഞ്ചിന് ലഭിച്ചു. വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയതായി എഫ്എസ്എൽ റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഹാഷ് വാല്യൂ മൂന്ന് തവണ മാറിയെന്നാണ് കണ്ടെത്തൽ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ വച്ചും ജില്ലാ കോടതിയുടെ കൈവശമുള്ളപ്പോഴും വിചാരണ കോടതിയുടെ കൈവശം ഇരിക്കുമ്പോഴുമാണ് ഹാഷ് വാല്യു മാറിയത‍െന്നാണ് സ്ഥിരീകരണം. മെമ്മറി കാർഡ് മൊബൈൽ ഫോണിലും ഇൻസർട്ട് ചെയ്തു. വിചാരണ കോടതിയിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തത് അനുമതിയില്ലാതെയെന്നും എഫ്എസ്എൽ റിപ്പോർട്ടിൽ നിന്നും വ്യക്തമാകുന്നു. സംഭവത്തിൽ വിശദ പരിശോധന വേണമെന്ന ആവശ്യമുന്നയിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കം. 


ഫോറൻസിക് റിപ്പോ‍ർട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറി. ഈ സാഹചര്യത്തിൽ അന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെടാൻ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. തുടരന്വേഷണത്തിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തിയതി വെള്ളിയാഴ്ചയാണ്. അതേസമയം, തുടരന്വേഷണത്തിൽ കുറ്റപത്രം ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്നാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരിക്കുന്നത്. വിചാരണ ആറ് മാസത്തിനകം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി. പൾസർ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി പരിഗണിക്കുന്നതിനിടെയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. 



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.