ചെന്നൈ: തഞ്ചാവൂരിൽ (Thanjavur) യുവതി നവജാത ശിശുവിനെ (Newborn Baby)കൊന്ന് ടോയ്ലറ്റ് ഫ്ലഷ് ടാങ്കിൽ തള്ളി. യുവതിയെ പോലീസ് (Police) അറസ്റ്റ് ചെയ്തു. തഞ്ചാവൂർ അളകുടി സ്വദേശിയായ 23 കാരി പ്രിയദർശിനി തഞ്ചാവൂർ മെഡിക്കൽ കോളേജിലെ ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കിലാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം തള്ളിയിട്ടത്. ഡിസംബർ നാലിനാണ് സംഭവം. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശുചിമുറി വൃത്തിയാക്കുന്നതിനിടെ ആശുപത്രി ജീവനക്കാരാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, ഡിസംബർ 4 ന് തൊഴിലാളികൾ ടോയ്‌ലറ്റുകൾ ഫ്ലഷ് ചെയ്യാൻ ശ്രമിച്ചെങ്കിലും ഫ്ലഷ് ശരിയായി പ്രവർത്തിച്ചില്ല. തുടർന്ന് ടാങ്ക് തുറന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. 


Also Read: Sexual Harassment: മയക്കുമരുന്ന് നല്‍കി 17 പെൺകുട്ടികളെ പീഡിപ്പിച്ച് സ്കൂൾ ഉടമ


ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തുകയും കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും ഡിസംബർ 3 ന് തമിഴ്‌നാട് ആക്‌സിഡന്റ് ആന്റ് എമർജൻസി കെയർ ഇനീഷ്യേറ്റീവ് വാർഡിന്റെ ടോയ്‌ലറ്റിന് സമീപം ഒരു സ്ത്രീ നടക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ യുവതിക്കായി അന്വേഷണം ആരംഭിക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.


Also Read: Murder | ഭാര്യയെ വെട്ടിക്കൊന്ന് പായയില്‍ പൊതിഞ്ഞു; ഭര്‍ത്താവ് പിടിയിൽ


വിവാഹേതര ബന്ധത്തെത്തുടർന്നാണ് യുവതി ഗർഭിണിയായതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ​ഗർഭം വീട്ടുകാരെ അറിയിക്കാതെ കുഞ്ഞിന് ജന്മം നൽകാൻ ശ്രമിച്ച യുവതി ചെറിയ വയറുവേദനയെ തുടർന്ന് ഒറ്റയ്ക്ക് ആശുപത്രിയിൽ എത്തുകയായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.