തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ (Medical college) സുരക്ഷാ ജീവനക്കാർ യുവാവിനെ മർദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ (Human rights commission) കേസെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സുരക്ഷാ ജീവനക്കാർ കൂട്ടിരിപ്പുകാരനെ മർദിച്ചത്. സംഭവത്തിൽ കേസെടുത്ത മനുഷ്യാവകാശ കമ്മീഷൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും റിപ്പോർട്ട് നൽകണമെന്നും ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ബന്ധുവിന് കൂട്ടിരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ആറ്റിങ്ങൽ സ്വദേശി അരുൺ ദേവിനെയാണ് സെക്യൂരിറ്റി ജീവനക്കാർ മർദിച്ചത്. പ്രവേശന പാസിനെച്ചൊല്ലിയാണ് തർക്കം ഉണ്ടായത്. ഇതേ തുടർന്ന് സെക്യൂരിറ്റി ജീവനക്കാർ അരുണിനെ മർദിക്കുകയായിരുന്നു.


ALSO READ: Medical college | മെഡിക്കൽ കോളേജിൽ രോ​ഗിയുടെ കൂട്ടിരിപ്പുകാരനെ മർദിച്ചു; രണ്ട് ജീവനക്കാർ അറസ്റ്റിൽ


അരുൺ പോലീസിൽ പരാതി നൽകി. പിന്നീട് അത്യാഹിത വിഭാ​ഗത്തിൽ ചികിത്സയ്ക്ക് എത്തിയപ്പോൾ വീണ്ടും മർദിച്ചു. അതേസമയം, അരുൺ ദേവിന്റെ അമ്മൂമ്മ മരണമടഞ്ഞു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് ആശുപത്രിയിൽ എത്തിയത്.


സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മർദനമേറ്റ അരുൺ നൽകിയ പരാതിയിലാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ നടപടി. സ്വകാര്യ ഏജൻസിയിലെ സുരക്ഷാ ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.