തൃശൂര്‍: ചേലക്കര കിള്ളിമംഗലത്ത് ആള്‍ക്കൂട്ട മര്‍ദനത്തെ തുടര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയിൽ. വെട്ടിക്കാട്ടിരി സ്വദേശി 31 വയസ്സുള്ള സന്തോഷിനാണ് മര്‍ദനമേറ്റത്. അടക്ക മോഷണവുമായി ബന്ധപ്പെട്ടാണ് സന്തോഷിന് മർദ്ദനമേറ്റതെന്നാണ് സൂചന. ഗുരുതരമായി പരിക്കേറ്റ സന്തോഷ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച പുലര്‍ച്ചെ 2-നാണ് സംഭവം. അടക്ക മൊത്ത വ്യാപാരിയായ കിള്ളിമംഗലം  സ്വദേശി അബ്ബാസിന്‍റെ വീട്ടില്‍ നിന്നും അടക്ക മോഷണം പോകുന്നത് പതിവായിരുന്നു.  നിരന്തരമായി അടക്ക മോഷണം പോയതിനാൽ ഏതാനും നാളുകളായി സിസിടിവി നിരീക്ഷിച്ചുവരികയായിരുന്നു.


ALSO READ : Crime: അമ്മയെ മുറിയിൽ പൂട്ടി ഇട്ടു; ഭിന്നശേഷിക്കാരിയെ ബലാത്സംഗംചെയ്തു


സംഭവ സമയത്ത് ഇവിടെ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാരും വീട്ടുകാരും ചേർന്ന് സന്തോഷിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ഇതിനിടയിലാണ് സന്തോഷിനെ  തടഞ്ഞുവെച്ച് മർദ്ദിച്ചത്. വീട്ടുകാരും നാട്ടുകാരും ചേർന്നാണ് ഇയാളെ ആക്രമിച്ചതെന്ന് പറയുന്നു

കെട്ടിയിട്ട് മർദ്ദിച്ചതിന്റെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചു. ഗുരുതരമായി പരിക്കേററ് തൃശൂര്‍ മെഡി. കോളേജില്‍ ചികിത്സയിലുളള സന്തോഷിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. ഇയാളുടെ മുഖത്തും തലയ്ക്കുമാണ് ക്ഷതമേറ്റത്.   പത്തോളം പേര്‍ ആക്രമണത്തിന് പിന്നിലുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവം നടന്ന പ്രദേശത്ത് പോലീസ് പരിശോധന നടത്തി.
സിസിടിവി ദൃശ്യങ്ങളും ചിത്രങ്ങളും ഉള്‍പ്പടെയുള്ളവയും  പരിശോധിച്ച് വരികയാണ്. ​


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.