മലപ്പുറം: തിരൂർ സ്വദേശിയായ വ്യാപാരിയെ കൊന്ന് മൃതദേഹം കഷങ്ങങ്ങളാക്കി ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.  മൃതദേഹം അട്ടപ്പാടിയിലാണ് കണ്ടെത്തിയത്.   കൊല്ലപ്പെട്ടത് ഹോട്ടൽ ഉടമയായ സിദ്ധിക്കാണ്.  ഇയാൾക്ക് 58 വയസായിരുന്നു പ്രായം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേർ ചെന്നൈയിൽ പിടിയിലായതായി റിപ്പോർട്ടുണ്ട്.  പിടിയിലായിരിക്കുന്നത് സിദ്ധിഖിന്റെ ഹോട്ടലിലെ തൊഴിലാളി ഷിബിലി, ഇയാളുടെ പെൺസുഹൃത്ത് ഫർഹാന എന്നിവരാണ്. ഇവരിപ്പോൾ തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിൽ ചെന്നൈയിലാണുള്ളത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Crime News: ശാരീരിക ബന്ധത്തിന് നിർബന്ധിക്കും, പീഡന ശ്രമം; മകളുടെ പരാതിയിൽ മുൻ സൈനികൻ അറസ്റ്റിൽ


സിദ്ധിഖിനെ കാണാനില്ലെന്ന മകന്റെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.  മാത്രമല്ല സിദ്ധിഖിന്റെ എടിഎമ്മും നഷ്ടമായിരുന്നു ഒപ്പം അക്കൗണ്ടിൽ നിന്നും പണവും.  സിദ്ധിഖിനെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ വെച്ച് കൊന്ന ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. മൃതദേഹത്തിന്റെ ചില ഭാഗങ്ങൾ അട്ടപ്പാടിയിലെ കൊക്കയിലേക്കാണ് തള്ളിയത്.  മലപ്പുറം എസ്പി മൃതദേഹം വെട്ടിമുറിച്ച്  ഉപേക്ഷിച്ച സ്ഥലത്ത് നാളെ എത്തും.  മാത്രമല്ല മൃതദേഹത്തിന്റെ ബാക്കി ഭാഗങ്ങൾ കണ്ടെത്താൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.


Also Read: Dhana Rajayoga 2023: കർക്കടകത്തിൽ ധനയോഗം; വരുന്ന 42 ദിവസം ഈ രാശിക്കാർക്ക് ലഭിക്കും ധനത്തിന്റെ പെരുമഴ!


കേസിൽ അറസ്റ്റിലായ ഷിബിലിന് 22 വയസാണ് പ്രായം. ഇയാളുടെ പെൺസുഹൃത്ത് ഫർഹാനയ്ക്ക് 18 വയസും. ഇരുവരും ഇന്നലെ മുതൽ ഒളിവിൽ പോയിരുന്നു. ശേഷം  ചെന്നൈയിലേക്ക് മുങ്ങിയ ഇവരെ കേരളാ പോലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. ശേഷം കേരളാ പോലീസ് സംഘം ചെന്നൈയിലെത്തിയിട്ടുണ്ട് ഇനി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും. ഇതിനിടയിൽ മൃതദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ പ്രതികൾ നൽകിയെന്നാണ് പോലീസ് വൃത്തങ്ങൾ പറയുന്നത്.  ഇതിന്റെ അടിസ്ഥാനത്തിൽ അഗളിയിലെ കൊക്കയിൽ പോലീസ് തിരച്ചിൽ നടത്തും. ഇന്ന് രാവിലെ ഏഴര മുതൽ ഇവിടെ മലപ്പുറം എസ്പിയുടെ നേതൃത്വത്തിൽ പരിശോധന നടത്തുമെന്നാണ് റിപ്പോർട്ട്.


Also Read: ശനി വക്രിയിലൂടെ കേന്ദ്ര ത്രികോണ രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി!


ഇതിനിടയിൽ കോഴിക്കോട് എരഞ്ഞിപ്പാലത്ത് സിദ്ധിഖിനെ കൊലപ്പെടുത്തിയ ഹോട്ടലിൽ മുറിയെടുത്തത് സിദ്ധിഖ് തന്നെയാണെന്ന് വിവരം പോലീസിന് ലഭിച്ചു. സിദ്ധിഖിനെ പ്രതികൾ ഇവിടെവച്ച് കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി കഷണങ്ങളാക്കി അഗളിയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൃത്യത്തിന് പ്രതികൾക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.