കണ്ണൂര്‍: പരിയാരത്ത് 17കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഏമ്പെറ്റ് സ്വദേശികളായ വാസു, കുഞ്ഞിരാമന്‍, മോഹനന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോസ്കോ ചുമത്തിയാണ് പരിയാരം പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മന്ത്രവാദ ചകിത്സയ്ക്കിടെ ബാലികയ്ക്ക് പീഡനം; ക്ഷേത്ര പൂജാരി അറസ്റ്റിൽ..!


2017ലാണ് കേസിനാസ്പദമായ ആദ്യ സംഭവം. കുട്ടിയെ ചായയും പണവും നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വാസു തന്‍റെ വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇവിടെ വച്ചാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയത്. കഴിഞ്ഞ ജൂണ്‍ 24നാണ് കുട്ടിയുടെ ബന്ധുകൂടിയായ കുഞ്ഞിരാമന്‍ പ്രലോഭിപ്പിച്ച് 17കാരനെ പീഡിപ്പിച്ചത്.


"കൊല്ലപ്പെട്ടയാള്‍" മടങ്ങിയെത്തി, "കൊലയാളികള്‍" ജയിലില്‍...!!


പിന്നീട് ഓഗസ്റ്റ് ഏഴിനാണ് ആളൊഴിഞ്ഞ പറമ്പില്‍ വച്ച് മോഹനന്‍ കുട്ടിയെ പീഡിപ്പിച്ചത്. ഇതിനു ശേഷം കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുകയും ഇതില്‍ സംശയം തോന്നിയ കുട്ടിയുടെ അമ്മാവന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തുവന്നു.


വായില്‍ തോര്‍ത്ത് തിരുകി, രാത്രി മുഴുവന്‍ കട്ടിലില്‍ കെട്ടിയിട്ട് ക്രൂര പീഡനം -FIR


പണവും ചായയും നല്‍കാമെന്ന് പറഞ്ഞാണ് മൂന്നുപേരും പ്രലോഭിപ്പിച്ചതെന്ന് കുട്ടി വിവരം നല്‍കി. വൈദ്യപരിശോധനയ്ക്ക് ശേഷം പയ്യന്നൂര്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.