Kollam : ഉത്ര വധക്കേസിൽ (Uthra Murder Case) ഇരട്ട ജീവപരന്ത്യം ശിക്ഷ ലഭിച്ച പ്രതി സൂരജിന്റെ (Uthra Husband Sooraj) അപ്രതീക്ഷിത പ്രതികരണം പുറത്ത്. കോടതി നടപടികൾക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നതിനിടെ മാധ്യമങ്ങളോടായിട്ടാണ് സൂരജ് തന്റെ പ്രതികരണം (Uthra Husband Sooraj Response) അറിയിച്ചത്. കോടതിക്ക് പുറത്ത് വരുന്നതല്ല യഥാർഥ കാര്യങ്ങൾ എന്നാണ് സൂരജ് പ്രതികരിച്ചിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

"കോടതിയിൽ നടക്കുന്ന കാര്യങ്ങൾ അല്ല മാധ്യമങ്ങളിൽ വാർത്തയായി വരുന്നത്. ഉത്രയുടെ അച്ഛന്റെ മൊഴി വായിച്ചാൽ മനസ്സിലാകും. ആ മൊഴി ആർക്കും മാറ്റാനാവില്ലല്ലോ" എന്ന് സൂരജ് കോടതി പുറത്തേക്കിറങ്ങവേ മാധ്യമങ്ങളോടായി പറഞ്ഞു.


ALSO READ : Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി


കൂടാതെ ഉത്രയെ കുറിച്ചു തന്റെ കുഞ്ഞിനെ കുറിച്ചും മാധ്യമങ്ങളിൽ വരുന്നത് കഥകളാണെന്നും, താൻ ബിഎ വരെ പഠിച്ചതാണെന്നും സൂരജ് കൂട്ടിചേർത്തു. തുടർന്ന് പ്രതികരിക്കാൻ സൂരജ് ശ്രമിച്ചപ്പോൾ പൊലീസ് സമ്മതിച്ചില്ല.


2020 മേയ് ഏഴിനാണ് കൊല്ലം അഞ്ചലിൽ 25കാരിയായ ഉത്രയെ സ്വന്തം വീട്ടില്‍ പാമ്പ് കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് സ്വദേശി സൂരജ് ഭിന്നശേഷിക്കാരിയായ ഭാര്യയെ ഒഴിവാക്കാനും അവരുടെ സ്വത്ത് കൈക്കലാക്കാനും വേണ്ടി പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.


ഇരട്ട ജീവപര്യന്തവും 17 വർഷം തടവുമാണ് ഉത്ര വധക്കേസിൽ പ്രതി സൂരജിന് ലഭിച്ച ശിക്ഷ. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും നൽകണം. 17 വർഷത്തെ ശിക്ഷക്ക് ശേഷം മാത്രമെ ജീവപര്യന്തം തടവ് ആരംഭിക്കുകയുള്ളു. പരോൾ ലഭിച്ചില്ലെങ്കിൽ കുറഞ്ഞത് 30 വർഷം വരെ പ്രതി പുറം ലോകം കാണില്ല.


ALSO READ : Uthra Case Verdict|എല്ലാ കേസുകൾക്കും പരമാവധി ശിക്ഷ,ഉത്രവധക്കേസിലെ വിശദമായ ശിക്ഷാ വിധി ഇങ്ങിനെ


വിധിയുടെ വിശദാംശങ്ങൾ ഒറ്റനോട്ടത്തിൽ


1.കൊലക്കുറ്റം,വധശ്രമം(IPC 307,302)-ഇരട്ട ജീവപര്യന്തം


2.വിഷ വസ്തു ഉപയോഗിച്ചതിന്-10 വർഷം തടവ്


3. തെളിവ് നശിപ്പിച്ചതിന് (IPC 201)-7 വർഷം തടവ്


4. പിഴ ഒടുക്കേണ്ടത്- അഞ്ച് ലക്ഷം


എന്ത് കൊണ്ട് തൂക്കുകയറില്ല?


പ്രതിയുടെ പ്രായമാണ് ഇതിന് പരിഗണിച്ചത്. മാത്രമല്ല പ്രതി നിരന്തരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നയാളോ ക്രിമിനൽ പശ്ചാത്തലങ്ങൾ ഉള്ളയാളോ അല്ല. അത് കൊണ്ട് തന്നെ വധശിക്ഷ എന്ന വിധിയിലേക്ക് എത്താൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.


ALSO READ : Uthra Murder Case Verdict: ‌ശിക്ഷയിൽ തൃപ്തരല്ല, നീതി ലഭിച്ചില്ലെന്നും ഉത്രയുടെ കുടുംബം


ഇനി ഉണ്ടാവേണ്ടത്?


അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസ് എന്ന് കോടതി ആവർത്തിച്ചെങ്കിലും വധശിക്ഷയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് വിധി. അത് കൊണ്ട് തന്നെ പരമാവധി ശിക്ഷ എന്നതിലേക്ക് കോടതി പോയിട്ടില്ല.


പ്രോസിക്യൂഷൻ ചുമത്തിയ എല്ലാ കുറ്റകൃത്യങ്ങൾക്കും പരമാവധി ശിക്ഷ തന്നെയാണ് കോടതി നൽകിയത്. അതേസമയം സർക്കാരിനോട് ആലോചിച്ച ശേഷം കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സർക്കാർ അഭിഭാഷകൻ പറഞ്ഞു. വിധിയിൽ ഉത്രയുടെ മാതാപിതാക്കൾ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കേസിൽ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രതിയായ സൂരജിന്റെ അഭിഭാഷകൻ അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.