New Delhi: രാജ്യത്തെ നടുക്കിയ  ശ്രദ്ധ വധക്കേസിലെ പ്രതി അഫ്താബ് പൂനാവല്ലയുടെ മുഖം അറസ്റ്റിനുശേഷം  ആദ്യമായി  ക്യാമറയില്‍.  ഡല്‍ഹി എഫ്എസ്എൽ ലാബിൽ നിന്ന്  പുറത്തു വരുന്ന അവസരത്തിലെ ദൃശ്യങ്ങളാണ് ഇത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വീഡിയോ പ്രമാദമായ ശ്രദ്ധ വധക്കേസ് പ്രതി  അഫ്താബ് പൂനാവല്ലയുടേതാണ്. അറസ്റ്റിന് ശേഷം ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നിന്ന് പുറത്തിറങ്ങിയ അവസരത്തില്‍ കൊലക്കേസ് പ്രതി അഫ്താബ് പൂനാവല്ലയുടെ മുഖം ആദ്യമായി പുറത്തുവന്നു. ഫോറൻസിക് പരിശോധനയ്ക്കായി അഫ്താബിനെ ഡല്‍ഹി, രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് കൊണ്ടുപോയിരുന്നു.  ഫോറൻസിക് ലാബിലെ ഒരു ഉദ്യോഗസ്ഥനുമായി അഫ്താബ് സംസാരിക്കുന്നതും വീഡിയോയിൽ കാണാം.



Also Read:   Shraddha Murder Case Update: തന്‍റെ പ്രവൃത്തിയില്‍ ഖേദമില്ല, കടുത്ത ദേഷ്യമാണ് കൊലയിലേയ്ക്ക് നയിച്ചത്, അഫ്താബ് കോടതിയില്‍
  
അഫ്താബിന്‍റെ  പോളിഗ്രാഫി ടെസ്റ്റ് നടത്തുന്നതിനുള്ള പ്രാഥമിക നടപടികള്‍ ഇതിനോടകം ചൊവ്വാഴ്ച ആരംഭിച്ചിരുന്നു. 'ഉടൻ തന്നെ എല്ലാ അന്വേഷണങ്ങളും പൂർത്തിയാകും, നടപടികൾ ആരംഭിച്ചു. സത്യം പുറത്തുകൊണ്ടുവരാനുള്ള ഒരു മാർഗമാണ് പോളിഗ്രാഫ് പരിശോധന. ഈ പരിശോധന 1-2 ദിവസമെടുക്കും', പോളിഗ്രാഫ് പരിശോധനയെക്കുറിച്ച് എഫ്എസ്എൽ അസിസ്റ്റന്റ് ഡയറക്ടർ സഞ്ജീവ് ഗുപ്ത പറഞ്ഞു. 


Also Read:  Shraddha Murder Case: പ്രതി അഫ്താബിന്‍റെ കുടുംബത്തെ തിരഞ്ഞ് ഡല്‍ഹി പോലീസ്


അതിനിടെ, ഈ കേസുമായി ബന്ധപ്പെട്ട്  പ്രതി അഫ്താബിന്‍റെ മൂന്ന് സുഹൃത്തുക്കളുടെ മൊഴി ഡൽഹി പൊലീസ് രേഖപ്പെടുത്തി. ഡൽഹി പൊലീസ് ഇതുവരെ 17 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.


അതേസമയം, ശ്രദ്ധയുടെ കൊലപാതകം അഫ്താബ്  കോടതിയിൽ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന്  പ്രതിയുടെ അഭിഭാഷകൻ അവകാശപ്പെടുന്നു.  തന്‍റെ ലീവ് -ഇൻ പങ്കാളിയായ ശ്രദ്ധ വാല്‍ക്കറിനെ കൊലപ്പെടുത്തിയതായി പൂനാവല്ല ഇതുവരെ കോടതിയിൽ സമ്മതിച്ചിട്ടില്ലെന്ന് അഫ്താബിന്‍റെ അഭിഭാഷകൻ  അവിനാഷ് കുമാർ ചൊവ്വാഴ്ച അവകാശപ്പെട്ടു. 


ഞാൻ ഇന്ന് പൂനവല്ലയുമായി അഞ്ച്-ഏഴ് മിനിറ്റ് സംസാരിച്ചു. രാവിലെ ഞാൻ അവനോട് സംസാരിച്ചപ്പോൾ, അവൻ ശാന്തനും അങ്ങേയറ്റം ആത്മവിശ്വാസമുള്ളവനുമായി കാണപ്പെട്ടു. അവൻ അക്രമത്തിന്‍റെ യാതൊരു ലക്ഷണവും കാണിച്ചില്ല, അഭിഭാഷകൻ  അവിനാഷ് കുമാർ  പറഞ്ഞു. കൂടാതെ, പൂനവല്ലയുടെ കുടുംബത്തിന് മുന്നിൽ പൊതുസ്ഥലത്ത് വരാൻ ഭയമാണെന്നും വിഷയം അൽപ്പം ശാന്തമാകാൻ കാത്തിരിക്കുകയാണെന്നും അഭിഭാഷകൻ കുമാർ പറഞ്ഞു. പൂനവല്ലയുടെ കുടുംബവുമായി ബന്ധപ്പെടാൻ കോടതിയിൽ ഒരു ഹർജി സമർപ്പിക്കാന്‍ ആലോചിക്കുന്നതായി അഭിഭാഷകന്‍ വ്യക്തമാക്കി. 


ശ്രദ്ധ വാല്‍ക്കര്‍  വധക്കേസില്‍ പ്രതിയായ അഫ്താബിന്‍റെ പോലീസ് കസ്റ്റഡി  4 ദിവസത്തെയ്ക്കുകൂടി നീട്ടിയിരുന്നു.  പ്രതിയെ കോടതിയില്‍ ഹാജരാക്കാന്‍ സാധിക്കാത്ത സാഹചര്യമായതിനാല്‍  വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ഡൽഹി സാകേത് കോടതി കേസ് പരിഗണിച്ചത്.  വാദം കേട്ട കോടതി പൊലീസിന്‍റെ ആവശ്യപ്രകാരം അഫ്താബിന്‍റെ കസ്റ്റഡി നാല് ദിവസത്തേക്ക് കൂടി  നീട്ടുകയായിരുന്നു.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ