തിരുവനന്തപുരം: വിദ്യാർത്ഥികൾ റാഗിംഗ് അടക്കമുള്ള രീതിയിലേക്ക് കടക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഗവൺമെൻ്റ് അതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ദുരുഹ സാഹചര്യത്തിൽ മരണപ്പെട്ട വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ദാർത്ഥിൻ്റെ വീട് സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.


COMMERCIAL BREAK
SCROLL TO CONTINUE READING

സംഘടനകൾ തമ്മിലുള്ള തർക്കമല്ലെന്നും രണ്ട് ബാച്ചിലെ കുട്ടുകൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണം. സർക്കാർ ഇത്തരം പ്രവർത്തനങ്ങൾക്ക് വീട്ടു വീഴ്ച്ച ഇല്ലാത്ത സമീപനം സ്വീകരിക്കും. വ്യക്തികൾ ഏത് രാഷ്ട്രീയ പ്രവർത്തകരായാലും സംഭവം ഗൗരവമായി കണ്ട് കൊണ്ട് നിയമ നടപടികൾ സ്വീകരിച്ചു മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. വീട്ടുകാരുടെ പരാതിയിൻ മേൽ പക്ഷപാതമില്ലാത്ത അന്വേഷണം സർക്കാർ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിവിഎസ്‌സി വിദ്യാർഥിയായിരുന്നു തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ജെ.എസ്. സിദ്ധാർഥൻ (20) ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ക്രൂരമായ ആൾക്കൂട്ട വിചാരണയും ക്രൂരമർദനവും മാനസിക പീഡനങ്ങളുമാണ് സിദ്ധാർഥൻ നേരിട്ടതെന്ന് ദൃക്സാക്ഷിയായ വിദ്യാർഥി പറയുന്നു. ഫെബ്രുവരി 18ന് ആണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.