തൃശൂർ: അതിരപ്പിള്ളി തുമ്പൂർമുഴി വനത്തിൽ യുവതിയുടെ മൃതദേഹം. അങ്കമാലി പാറക്കടവ് സ്വദേശി സനലിന്റെ ഭാര്യ ആതിര (26) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആതിരയുടെ സുഹൃത്തായ ഇടുക്കി സ്വദേശി അഖിലിനെ പോലീസ് അറസ്റ്റ് ചെയ്തു. സൂപ്പർമാർക്കറ്റിൽ സെയിൽസ് ഗേൾ ആയിരുന്നു ആതിര. കാലടി പോലീസ് കേസ് അന്വേഷിക്കുന്നതിനിടെ അഖിൽ കുറ്റസമ്മതം നടത്തുകയായിരുന്നു. ഷാൾ ഉപയോഗിച്ച് ആതിരയെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന് അഖിൽ പോലീസിനോട് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ അർധരാത്രിക്ക് ശേഷമാണ് അതിരപ്പിള്ളി വനത്തിൽ ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മരിച്ചത് കാലടി- പാറക്കടവ് സ്വദേശി ആതിരയാണെന്ന് വ്യക്തമായി. കഴിഞ്ഞ 29നാണ് ആതിരയെ കാണാതായത്. സുഹൃത്തായ അഖിലും ഒന്നിച്ച് ആതിര കാറിൽ കയറി പോകുന്നത് കണ്ടതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അഖിലിനെ കാലടി പോലീസ് കസ്റ്റഡിയിൽ എടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ അഖിൽ കുറ്റം സമ്മതിച്ചു. 


Also Read: Human Trafficking: കുവൈത്തിലേക്ക് മനുഷ്യക്കടത്ത്; തമിഴ്നാട് സ്വദേശിയായ ഏജന്റ് അറസ്റ്റിൽ


 


ഇരുവരും തമ്മിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടായിരുന്നു. ആതിരയിൽ നിന്ന് പണവും സ്വർണവും അഖിൽ കടം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതിനെ തുടർന്നാണ് ആതിരയെ ഒഴിവാക്കാൻ ഇയാൾ പദ്ധതിയിട്ടത്. യുവതിയെ അനുനയത്തിൽ കാറിൽ കയറ്റി അതിരപ്പിള്ളിയിലെത്തിച്ചു. വെറ്റിലപ്പാറ പത്ത്- ആറ് വനത്തിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അഖിൽ പോലീസിന് നൽകിയ മൊഴി. പ്രതിയുടെ അറസ്റ്റ് കാലടി പോലീസ് രേഖപ്പെടുത്തി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.