ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ അഞ്ചാംപനി വ്യാപിക്കുന്നത് ആശങ്ക പടർത്തുകയാണ്. തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വലിയ രീതിയിൽ മീസിൽസ് അണുബാധ വ്യാപിക്കുകയാണ്. കേരളത്തിൽ കോഴിക്കോട് നാദാപുരത്തും അഞ്ചാംപനി വ്യാപിക്കുകയാണ്. നിലവിൽ ഇരുപത്തഞ്ചോളം പേർക്കാണ് നാദാപുരത്ത് മീസിൽസ് ബാധിച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ആരോ​ഗ്യവകുപ്പ് പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന പകർച്ചവ്യാധിയാണ് മീസിൽസ് അഥവാ അഞ്ചാംപനി. ശ്വാസം, ഉമിനീർ, മലിനമായ പ്രതലത്തിൽ സ്പർശിക്കുക, ആലിംഗനം തുടങ്ങിയ സമ്പർക്കങ്ങളിലൂടെയാണ് അഞ്ചാംപനി അതിവേ​ഗത്തിൽ പടരുന്നത്. മീസിൽസ് അണുബാധ ചെറിയ കുട്ടികൾക്ക് ആരോ​ഗ്യാവസ്ഥ ​ഗുരുതരമാക്കുമെന്ന് ഹൈദരാബാദിലെ യശോദ ഹോസ്പിറ്റൽസിലെ ലീഡ് കൺസൾട്ടന്റ്-പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ ആൻഡ് പീഡിയാട്രിക്‌സ് ഡോക്ടർ സുരേഷ് കുമാർ പാനുഗന്തി വ്യക്തമാക്കുന്നു.


ALSO READ: Measles: നാദാപുരത്ത് അഞ്ചാംപനി വ്യാപിക്കുന്നു; ഇതുവരെ ​രോ​ഗം ബാധിച്ചത് 24 പേർക്ക്


കഠിനമായ ഛർദ്ദി, വയറിളക്കം, ചെവി അണുബാധ, ന്യുമോണിയ (ശ്വാസകോശത്തിലെ അണുബാധ), തലച്ചോറിലെ അണുബാധ (എൻസെഫലൈറ്റിസ്) എന്നിവയാണ് ഈ അണുബാധയുടെ സങ്കീർണതകൾ. ചികിത്സകൊണ്ട് വൈറസിനെ ഇല്ലാതാക്കാൻ കഴിയില്ല. എന്നാൽ, പനി, നിർജ്ജലീകരണം തുടങ്ങിയ ലക്ഷണങ്ങളുടെ കാഠിന്യം ലഘൂകരിക്കാൻ സാധിക്കും. ചികിത്സയിലൂടെ മീസിൽസ് അണുബാധ സുഖപ്പെടുത്താൻ സാധിക്കാത്തതിനാൽ ഇത് തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർ​ഗം പ്രതിരോധ കുത്തിവയ്പ്പാണ്. എംഎംആർ വാക്സിൻ രണ്ട് ഡോസുകൾ മീസിൽസ് അണുബാധ തടയുന്നതിന് 97 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 


എന്നിരുന്നാലും, കഴിഞ്ഞ രണ്ട് വർഷമായി ഇന്ത്യ വാക്സിനേഷൻ കവറേജ് നിരക്ക് ഗണ്യമായി കുറച്ചിട്ടുണ്ട്. നാഷണൽ ഫാമിലി ഹെൽത്ത് സർവേ പ്രകാരം, 56 ശതമാനം കുട്ടികൾ മാത്രമാണ് മൂന്ന് വയസ്സ് ആകുമ്പോഴേക്കും രണ്ട് ഡോസ് മീസിൽസ് വാക്സിൻ സ്വീകരിച്ചത്. രണ്ട് ഡോസ് മീസിൽസ്, റുബെല്ല അടങ്ങിയ വാക്സിനുകൾ നൽകുന്നതിന് പുറമേ, ഒരു അനുബന്ധ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിനും ആരംഭിച്ചു. തൽഫലമായി, 324 ദശലക്ഷത്തിലധികം കുട്ടികൾക്ക് വാക്സിനേഷൻ നൽകി.


ALSO READ: Measles outbreak in Mumbai: അഞ്ചാം പനി പടരുന്നു; സുരക്ഷിതരായിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ


എംആർ വാക്‌സിന്റെ രണ്ട് ഡോസ് ഷെഡ്യൂൾ നിലനിർത്തുക, എല്ലാ കുട്ടികൾക്കും 24 മാസത്തിനുള്ളിൽ എംആർ വാക്‌സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക തുടങ്ങിയ പ്രത്യേക സുപ്രധാന നടപടികൾ ഇന്ത്യാ ഗവൺമെന്റ് സ്വീകരിച്ചിട്ടുണ്ട്. 2023 ഡിസംബറോടെ അഞ്ചാംപനി, റുബെല്ല എന്നിവ ഇല്ലാതാക്കുകയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇതിനായി ഇന്ത്യയിലെ ജില്ലകളെ ലോ റിസ്ക്, മീഡിയം, ഹൈ റിസ്ക് എന്നിങ്ങനെ തിരിച്ചിരിക്കുന്നു. പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും ഒരു ഡോസ് വാക്‌സിൻ കൂടി നൽകുന്ന എംആർ ക്യാച്ച്-അപ്പ് കാമ്പെയ്‌നുകൾ നടത്തിവരുന്നു. പനിയും ചർമ്മത്തിൽ തടിപ്പുമുള്ള കുട്ടികളെ തിരിച്ചറിഞ്ഞ് നേരത്തെ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.